അനുജൻ സ്ഥിരം മദ്യപാനി; വീടിന്റെ വാതിൽചവിട്ടിപ്പൊളിക്കുന്നത് പതിവ്; ഗതികെട്ട് ചേട്ടൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കോട്ടയം കുറിച്ചിയിൽ ; വേട്ടേറ്റ സഹോദരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കുറിച്ചിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: സ്ഥിരം മദ്യപാനിയായ സഹോദരന്റെ ശല്യം സഹിക്കവയ്യാതെ ജേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു. സഹോദരൻമാർ തമ്മിലുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും, വെട്ടിലും കലാശിച്ചത്. സാരമായി പരിക്കേറ്റ സഹോദരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറിച്ചി മലകുന്നം കൊച്ചീത്തറയിൽ ജെയിംസ്‌കുട്ടി (50)യെയാണ് തലയ്ക്കും, കൈയ്ക്കും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ ജോസ്‌കുട്ടി(56) സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച രാവിലെ കുറിച്ചി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പൊടിപാറപള്ളി മഠത്തിനു സമീപത്തെ ജോസിന്റെ വീട്ടിലായിരുന്നു സംഭവങ്ങൾ. ചങ്ങനാശേരി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായിരുന്ന ജെയിംസ്‌കുട്ടി സ്ഥിരം മദ്യപാനിയായിരുന്നു. അവിവാഹിതനായ ജെയിംസും, ഭിന്നശേഷിക്കാരിയായ സഹോദരിയും സമീപത്തെ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ജെയിംസും സഹോദരങ്ങളും തമ്മിൽ തർക്കം പതിവായിരുന്നു. ജോസ്‌കുട്ടി താമസിക്കുന്ന വീട്ടിലെത്തി വാതിലിൽ അടിക്കുകയും, വെല്ലുവിളിക്കുകയും ജെയിംസ് കുട്ടി ചെയ്തിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു.

ഞായറാഴ്ച രാവിലെ മുതൽ തന്നെ ഇത്തരത്തിൽ വാതിലിൽ അടിക്കുകയും ചവിട്ടുകയും ജെയിംസ് ചെയ്തിരുന്നു. ഉച്ചയോടെ വീണ്ടും എത്തിയ ജെയിംസ് വാതിൽ ചവിട്ടിക്കുറക്കാൻ ശ്രമിച്ചു. ഇതോടെ അടുക്കള വാതിലിൽ നിന്നും വാക്കത്തിയുമായി എത്തിയ ജോസ് വെട്ടുകയായിരുന്നു. തലയ്ക്കു പിന്നിലും, കയ്യിലും വെട്ടേറ്റ സഹോദരനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ജോസ് സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. പ്രതിയ്ക്കായി അന്വേശഷണം ആരംഭിച്ചതായി ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു പറഞ്ഞു.

Hot Topics

Related Articles