വാക്‌സീനുകളെ മറികടന്ന് ഒമിക്രോണ്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുമെന്നതിന് സൂചനകളില്ല; കോവിഡ് വൈറസിന്റെ പ്രകൃതം മാറിയിട്ടില്ല, മാറ്റം വന്നത് വ്യാപനശേഷിയിലാണ്; ലോകാരോഗ്യ സംഘടന

ജനീവ: വാക്‌സീനുകളെ മറികടന്ന് ഒമിക്രോണ്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുമെന്നതിന് സൂചനകളില്ലെന്നും മുന്‍ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു തീവ്രമായതാണ് ഒമിക്രോണ്‍ എന്ന് കരുതാനാവില്ലെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് വിഭാഗത്തിന്റെ ഡയറക്ടറായ റയാന്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേയാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെക്കുറിച്ച് പറഞ്ഞത്.

Advertisements

ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തില്‍ കൂടുതല്‍ പേരിലേക്ക് പകരുന്നതിനാണ് സാധ്യത. പഴയ വകഭേദങ്ങളുമായാണ് അവ ഏറ്റുമുട്ടുന്നത്. അതില്‍ പുതിയതിന് മുന്‍തൂക്കം ലഭിക്കുന്നു. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന, ഫലപ്രദമായ വാക്‌സീനുകള്‍ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തയാറാണ്.പുതിയ വകഭേദങ്ങള്‍ രൂപാന്തരം പ്രാപിക്കുന്നെങ്കിലും ഇതുവരെ കോവിഡിനെ നേരിടാന്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ തുടരണം. വാക്‌സീനുകള്‍, മാസ്‌കുകള്‍, സാമൂഹിക അകലം എന്നീ കരുതല്‍ നടപടികള്‍ക്കാണ് ശ്രദ്ധ നല്‍കേണ്ടത്. വൈറസ് അതിന്റെ പ്രകൃതം മാറ്റിയിട്ടില്ല. മാറ്റം വന്നിരിക്കുന്നത് അതിന്റെ വ്യാപനശേഷിയിലാണ്’- റയാന്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷേ, കുറച്ചുനാള്‍ കഴിയുമ്പോള്‍ നിലവിലെ വാക്‌സീനുകള്‍ക്ക് ഒമിക്രോണിനെ ചെറുക്കാന്‍ പറ്റാതെ വന്നേക്കാം. വളരെ തീവ്രമായ വകഭേദം അല്ല ഒമിക്രോണ്‍ എന്നാണ് പ്രാഥമിക നിഗമനങ്ങള്‍ വ്യക്തമാക്കുന്നത്. പക്ഷേ ഈ വാദം ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. വാക്‌സീനുകളെ മറികടന്ന് മനുഷ്യശരീരത്തില്‍ ഒമിക്രോണ്‍ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles