സന്ദീപ് വധക്കേസ്; ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ യുവാവിനെയും പ്രതിചേര്‍ത്തു; പ്രതികളെ കുറ്റപ്പുഴയിലെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപിനെ കൊലപ്പെടുത്തിയ പ്രതികളില്‍ മൂന്നു പേര്‍ക്ക് കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ ആലപ്പുഴ കരുവാറ്റ പാലപ്പറമ്പില്‍ കോളനിയില്‍ രതീഷ് (36)നെ കേസില്‍ പ്രതിചേര്‍ത്തു. ആറാം പ്രതിയാണ് രതീഷ്. ആലപ്പുഴ ജയിലില്‍ റിമാന്‍ഡിലുള്ള രതീഷിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി ടി. രാജപ്പന്‍ അറിയിച്ചു.

Advertisements

പ്രതികളെ കുറ്റപ്പുഴയിലെ ലോഡ്ജിലെത്തിച്ച് ഇന്നലെ തെളിവെടുപ്പു നടത്തി. സംഭവത്തിനു തൊട്ടുമുന്‍പ് പ്രതികള്‍ ഒത്തുകൂടിയതും മദ്യപിച്ചതും ഇവിടെവച്ചാണ്. അരുണിനെ ഒളിവില്‍ പാര്‍പ്പിച്ചതും ഇവിടെയായിരുന്നു. ഇവിടെവച്ച് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനു മുന്‍പ് രതീഷിന്റെ ആവശ്യപ്രകാരം, പ്രതികള്‍ കരുവാറ്റ സ്വദേശി അരുണ്‍ മോഹന്‍ എന്നയാളെ തട്ടിക്കൊണ്ടുവന്ന് തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് രതീഷ്. സന്ദീപ് കൊലപാതകക്കേസിലെ 5 പേരും ഈ കേസിലും പ്രതികളാണ്.

Hot Topics

Related Articles