സരിത എസ്.നായരെ വിഷം നൽകി കൊല്ലാൻ ശ്രമം: ചികിത്സയ്ക്കു ശേഷം കോടതിയിൽ ഹാജരായി സരിത; രക്ഷപെട്ടത് കീമോതെറാപ്പി അടക്കം നടത്തി

തിരുവനന്തപുരം: വിവാദ നായിക സരിത എസ്.നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ. സാവധാനം മരണം സംഭവിക്കുന്ന വിഷം നൽകി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായാണ് സരിത എസ്.നായർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

2015-ലെ കൈയേറ്റം സംബന്ധിച്ച കേസിൽ കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു അവർ. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാർക്കും, ഉദ്യോഗസ്ഥർക്കും എതിരെ ആരോപണം ഉന്നയിച്ചാണ് സരിത വിവാദത്തിലായി മാറിയത്. ഇതേ തുടർന്ന് സോളാർ തട്ടിപ്പ് അടക്കമുള്ള കേസുകളിൽ ഇവർ കുടുങ്ങുകയും ചെയ്തിരുന്നു.

Hot Topics

Related Articles