ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് പാനിപ്പൂരി പായ്ക്കറ്റുകളില്‍; ആലുവയിലെ ലഹരികടത്തിന് പിന്നില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അത്‌ലറ്റും സംഘവും; യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നത് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പും ഉള്‍പ്പെടെയുള്ള മാരക ലഹരികള്‍

എറണാകുളം: ആലുവ റയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. മാരകലഹരിയായ എംഡിഎംഎയുമായി രണ്ട് യുവാക്കളാണ് എക്‌സൈസിന്റെ പിടിയിലായത്. അത്‌ലറ്റ് ചാമ്പ്യനായ കൊടുങ്ങല്ലൂര്‍ സ്വദേശി സൈനുദ്ദീനും സുഹൃത്തുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് പിടികൂടിയ എംഡിഎംഎ മൂന്നരക്കോടിയിലധികം വിലവരുന്നതാണ്. മംഗള എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്.

Advertisements

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത് അതീവ മാരക ലഹരിയായ എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പുകള്‍ തുടങ്ങിയവയാണ്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ തന്നെ അഡിക്ഷനായിപ്പോകുന്ന ഇത്തരം ലഹരികളാണ് യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നത്. ലഹരികടത്താന്‍ ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതാകട്ടെ, ഒരിക്കലും സംശയം തോന്നാത്ത സെലിബ്രിറ്റി സ്റ്റാറ്റസുള്ള സിനിമാ- സീരിയല്‍- സ്‌പോര്‍ട്‌സ് താരങ്ങളും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശ്ശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിമരുന്ന് സംഘത്തെ പിടികൂടിയത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് പരിശോധന വിപുലമാക്കിയിരുന്നു. പുതുവത്സരാഘോഷങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണെന്ന് യുവാക്കള്‍ വെളിപ്പെടുത്തി.

Hot Topics

Related Articles