ജയ് ശ്രീറാം വിളിപ്പിച്ചതിനു തെളിവില്ല; തന്റെ വീട്ടുകാർ സി.പി.എം, ഇടത് പ്രവർത്തകർ; തന്നെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചെന്നും യുവാവ്

ആലപ്പുഴ: ആലപ്പുഴ ഇരട്ടകൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ തന്നെ പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് രംഗത്ത് വന്ന യുവാവിന്റെ പുതിയ വെളിപ്പെടുത്തൽ. പൊലീസ് തന്നെ മർദ്ദിച്ചതിനും ജയ് ശ്രീറാം വിളിപ്പിച്ചതിനും ദൃക്സാക്ഷികളുണ്ടെന്ന് ഫിറോസ് മുഹമ്മദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ജയ് ശ്രീറാം എന്ന് വിളിപ്പിച്ചുവെന്നത് തെളിയിക്കാൻ പൊലീസ് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ, തെളിയിക്കാൻ തന്റെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലെന്നും യുവാവ് പറയുന്നു.

Advertisements

തന്റെ വാദം തെളിയിക്കാൻ നുണ പരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാണെന്നും മുഹമ്മദ് പറഞ്ഞു. എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള ഒരുരാഷ്ട്രീയ പാർട്ടികളോടും തനിക്ക് ബന്ധമില്ലെന്നും എന്നാൽ കേസിലെ പ്രതികൾക്ക് സഹായം ചെയ്തെന്ന് ആരോപിച്ചാണ് തന്നെ കസ്റ്റഡിയിലെടുത്തതെനന്നും മുഹമ്മദ് പറഞ്ഞു. തന്റെ പിതാവും സഹോദരനും സി.പി.എം പ്രവർത്തരാണെന്നുള്ളത് പൊലീസ് കണക്കിലെടുത്തില്ലെന്നും മുഹമ്മദ് കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് ജീപ്പിലും സ്റ്റേഷനിലുമിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പറഞ്ഞു. കേട്ടാലറക്കുന്ന ഭാഷയിൽ തെറി വിളിക്കുകയും ചെയ്തെന്നും തന്നെ മർദിക്കുന്നതിനൊപ്പം ജയ് ശ്രീറാമും വന്ദേമാതരവും ഉറക്കെ വിളിക്കാൻ തന്നെ നിർബന്ധിക്കുകയായിരുന്നെന്നും മുഹമ്മദ് പറയുന്നു. തന്റെ ഉമ്മയെ അപമാനിക്കുന്ന തരത്തിൽ തെറി വിളികൾ നടത്തിയെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ജില്ല കളക്ടർക്കും മുഹമ്മദ് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ തുടർനടപടികളുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് വ്യക്തമാക്കി.

അതേസമയം, ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ ജോലി രാജിവെക്കുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതക കേസിൽ അറസ്റ്റിലായ പാർട്ടി പ്രവർത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കെട്ടിത്തൂക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവ് അഷ്‌റഫ് മൗലവി നേരത്തെ പറഞ്ഞിരുന്നത്.

Hot Topics

Related Articles