പരുത്തുംപാറയിൽ എന്തിനാണ് ഇങ്ങനെ ഒരു ബാങ്ക്; വിദ്യാഭ്യാസ വായ്പയുടെ അപേക്ഷകളിൽ ഭൂരിഭാഗവും നിരസിച്ച് പരുത്തുംപാറയിൽ കാനറാ ബാങ്ക്; വായ്പ നിഷേധിച്ചത് മെറിറ്റിൽ സീറ്റ് ലഭിച്ച വിദ്യാർത്ഥിയ്ക്കും; പ്രതിഷേധവുമായി ജനപ്രതിനിധികൾ

പരുത്തുംപാറ: പരുത്തുംപാറയിൽ എന്തിനാണ് ഇങ്ങനെ ഒരു കാനറാ ബാങ്കെന്ന് ചോദിക്കുകയാണ് നാട്ടുകാരും ജനപ്രതിനിധികളും. ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷ നൽകിയതിൽ 90 ശതമാനം അപേക്ഷകളും മാനേജർ നിരസിച്ചു. മെറിറ്റിൽ നഴ്‌സിംങിന് സീറ്റ് ലഭിച്ച വിദ്യാർത്ഥിയോടെ പോലും മോശമായി പെരുമാറുന്ന ബാങ്ക്, ഇവർക്കും വായ്പ നിഷേധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്കിൽ നിന്നും ആറു വിദ്യാർത്ഥികൾക്ക് മാത്രമാണ് വായ്പ അനുവദിച്ചിരിക്കുന്നത്.

Advertisements

ബാങ്കിൽ വിദ്യാഭ്യാസ വായ്പ ആവശ്യപ്പെട്ട് അപേക്ഷയുമായി എത്തുന്നവരോട് സ്വർണമോ ഭൂമിയോ ഈട് വച്ചാൽ മാത്രമേ വായ്പ അനുവദിക്കാനാവൂ എന്ന നിലപാടാണ് ബാങ്ക് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ബാങ്ക് അധികൃതർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് മൂലം പല വിദ്യാർത്ഥികളും വായ്പ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. പരുത്തുംപാറയിൽ കാനറ ബാങ്ക് ഉള്ളതിനാൽ, ചിങ്ങവനത്തോടെ കോട്ടയത്തോ എത്തുന്ന വിദ്യാർത്ഥികളോട് തങ്ങളുടെ പരിധിയിലുള്ള ബാങ്കിൽ തന്നെ വായപയ്ക്ക് അപേക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ, കഴിഞ്ഞ ദിവസം ബാങ്കിലെ ജീവനക്കാരെ സംബന്ധിച്ചുള്ള പരാതിയെപ്പറ്റി അന്വേഷിക്കുന്നതിനായി ബാങ്കിൽ ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും, പനച്ചിക്കാട് പഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് റോയി മാത്യുവും, പഞ്ചായത്തംഗം എബിസൺ കെ.എബ്രഹാമും ബാങ്കിലെത്തി മാനേജരുമായി സംസാരിച്ചു. വായ്പ നിഷേധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം തുടർ സമര പരിപാടികൾ ആലോചിച്ചാണ് ഇവർ ബാങ്കിൽ നിന്നും പുറത്തിറങ്ങിയത്. വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്ക് മാനേജർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടി വീണ്ടും.

Hot Topics

Related Articles