പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും ഒമിക്രോണ്‍ വകഭേദം തീവ്രമാകുന്നു; ജാഗ്രത വേണമെന്ന് സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി

തിരുവനന്തപുരം: പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഒമിക്രോണ്‍ വകഭേദം തീവ്രമാകുമെന്ന് സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി.ഡല്‍റ്റ അടക്കമുള്ള മുന്‍ വകഭേദങ്ങളെക്കാള്‍ രോഗ്വ്യാപന നിരക്ക് ഒമിക്രോണിന് വളരെ കൂടുതലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗതീവ്രത വളരെ കുറവാണെന്നും കാണുന്നു. പ്രായാധിക്യമുള്ളവരിലും മറ്റ് രോഗമുള്ളവരിലും വാക്‌സിനെടുക്കാത്തവരിലുമാണ് ഒമിക്രോണ്‍ തീവ്ര രോഗലക്ഷണങ്ങള്‍ക്കും മരണത്തിനും കാരണമാവുന്നത്. വാക്‌സിനെടുത്തവരില്‍ രോഗം വന്നാലും രൂക്ഷതയും മരണസാധ്യതയും തീരെ കുറവായിരിക്കും. വാക്‌സിനെടുക്കാത്തവര്‍, പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവര്‍ വൈകാതെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.

Advertisements

മാസ്‌ക് ധാരണം, ആള്‍ക്കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കല്‍, അടഞ്ഞ മുറികളിലെ (പ്രത്യേകിച്ച് എസി മുറികളിലെ) വായുസഞ്ചാരം ഉറപ്പാക്കല്‍ ഇവയാണ് കരുതല്‍ നടപടികളില്‍ പ്രധാനമായും ശ്രദ്ധിക്കാനുള്ളത്. ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കാന്‍ കഴിയാത്ത മുറികളിലും ഹോളുകളിലൂമുള്ള മീറ്റിംഗുകളും ചടങ്ങുകളും പൂര്‍ണ്ണമായും ഒഴിവാക്കണം. അത് പോലെ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകളില്‍ ജനാലകളില്ലെങ്കില്‍ വാതിലുകളെങ്കിലും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനസാന്ദ്രത കൂടുതലായതിനാല്‍, വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ കേരളത്തില്‍ അതിവേഗം രോഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. അപകടസാധ്യതയുള്ളവര്‍ (പ്രായാധിക്യമുള്ളവര്‍, പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുള്ളവര്‍) കേരളത്തില്‍ കൂടുതലാണെന്നും ഓര്‍ത്തിരിക്കേണ്ടതാണെന്നും വിദഗ്ധ സമിതി തലവന്‍ ഡോ ബി. ഇക്ബാല്‍ പറഞ്ഞു.

Hot Topics

Related Articles