ചാവറയച്ചൻ ആദ്യകാല നവോത്ഥാന നായകരിൽ പ്രമുഖൻ : മന്ത്രി വി.എൻ. വാസവൻ

കോട്ടയം: പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം ഉയർത്തി വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച ചാവറയച്ചൻ കേരളത്തിലെ ആദ്യകാല നവോത്ഥാന നായകന്മാരിൽ പ്രമുഖനായിരുന്നുവെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

Advertisements

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ചു കോട്ടയത്തെ മാന്നാനത്ത്   ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാലയങ്ങളിൽ നാനാജാതി മതസ്ഥർക്കും പ്രവേശനവും കുട്ടികൾക്കു വസ്ത്രവും ഭക്ഷണവും ഉറപ്പാക്കുകയും ചെയ്തു, ചാവറയച്ചൻ. 19-ാം നൂറ്റാണ്ടിലെ അന്ധകാരാവസ്ഥയിൽ നവോത്ഥാനമൂല്യങ്ങളുടെ പ്രകാശം ചൊരിഞ്ഞ അദ്ദേഹത്തിന്റെ സ്മരണ ജനഹൃദയങ്ങളിൽ എന്നുമുണ്ടാകും. കുട്ടികൾ മാതാപിതാക്കളുടെ സ്വകാര്യസ്വത്തല്ലെന്നും അവർക്കു കുടുംബബന്ധങ്ങളുടെയും സാമൂഹികബോധത്തിന്റെയും മൂല്യങ്ങൾ പകർന്ന് സമൂഹത്തിന്റെ സന്തതികളാക്കി വളർത്തണമെന്ന് ചാവറയച്ചൻ ഉദ്‌ബോധിപ്പിച്ചതായും  മന്ത്രി പറഞ്ഞു.

കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ പ്രസംഗിച്ചു. റവ. ഫാദർ തോമസ് ചാത്തംപറമ്പിൽ സ്വാഗതവും റവ. സിസ്റ്റർ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. കൂരിയ ബിഷപ്പ് ഡോ. സെബാസ്റ്റിയൻ വാണിയപ്പുരയ്ക്കൽ സന്നിഹിതനായി.

Hot Topics

Related Articles