സർക്കാർമേഖലയിലെ തൊഴില്‍ സംവരണം : ബംഗ്ലാദേശില്‍ വിദ്യാർഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്: വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ

ധാക്ക : സർക്കാർമേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശില്‍ വിദ്യാർഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. സർക്കാർസർവീസിലെ ക്വാട്ടസമ്ബ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി ഞായറാഴ്ച പിൻവലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് സുപ്രീംകോടതി അഞ്ചായി കുറച്ചു. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതർ. നേരത്തെ, 2018-ല്‍ താത്ക്കാലികമായി നിർത്തിവെച്ച സമ്ബ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാർഥികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാർട്ടിയുടെ (ബി.എൻ.പി.) പിന്തുണയും സമരത്തിനുണ്ടായിരുന്നു. അതിനിടെ, പ്രക്ഷോഭം തടയുന്നതിന് രൂക്ഷനടപികളുമായി ബംഗ്ലാദേശ് സർക്കാർ രംഗത്തെത്തി. നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാനായിരുന്നു നിർദേശം രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. വ്യാഴാഴ്ച ഇന്റർനെറ്റ്-മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചതോടെ ബംഗ്ലാദേശ് ജനതയുടെ പുറംലോകവുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പ്രാദേശികമാധ്യമങ്ങളുടെ വെബ്സൈറ്റുകളും സാമൂഹികമാധ്യമ സൈറ്റുകളും പ്രവർത്തനരഹിതമായി. കലാപബാധിതമേഖലകളില്‍നിന്ന് ഇന്ത്യൻ വിദ്യാർഥികള്‍ നാട്ടിലേക്കുമടങ്ങി.

Advertisements

Hot Topics

Related Articles