‘അപ്പന്റെ വകയൊന്നുമല്ലല്ലോ; വേണമെങ്കില്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്ക് പോകും’; എഫ് ബി ലൈവില്‍ പൊലീസിനെ വെല്ലുവിളിച്ച് കാപ്പ ചുമത്തി നാട് കടത്തിയ ഗുണ്ടാത്തലവന്‍; പല്ലന്‍ ഷൈജുവിന്റെ ഉല്ലാസയാത്ര ലൈവായി കണ്ട് കേരളം; കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്

തൃശൂര്‍: പൊലീസിനെ വെല്ലുവിളിച്ച് ഫേസ് ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് ഗുണ്ടാത്തലവന്‍ പ്ലലന്‍ ഷൈജു. മുനമ്പത്ത് കടലിലൂടെ ബോട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിനിടെയാണ് ഷൈജു കേരളാ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചത്. ഇയാള്‍്‌ക്കൊപ്പം ഒരു സ്ത്രീയും നിരവധി യുവാക്കളും സംഘത്തിലുണ്ട്. കൊലപാതകം ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങള്‍ നടത്തിയ കൊടകര പന്തല്ലൂര്‍ മച്ചിങ്ങല്‍ ഷൈജുവിനെ (43) ഒരാഴ്ച മുന്‍പാണു തൃശൂര്‍ റൂറല്‍ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. എന്നാല്‍ താനിപ്പോള്‍ തൃശൂര്‍ ജില്ലയ്ക്കു പുറത്താണെന്നും ജില്ലാ അതിര്‍ത്തിയിലെ പാലം കടന്നാല്‍ പിന്നെ ആരുടെയും അപ്പന്റെ വകയല്ലല്ലോ എന്നും ഷൈജു വെല്ലുവിളിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം.

Advertisements

”ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന്‍ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവര്‍ക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകര്‍ന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയില്‍ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലന്‍ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാന്‍ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. വേണമെങ്കില്‍ ഫ്‌ലൈറ്റ് ചാര്‍ട്ടര്‍ ചെയ്തു ദുബായിലേക്കു വരെ ഞാന്‍ പോകും.” വീഡിയോയില്‍ ഷൈജു പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീഡിയോ സന്ദേശം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. കുഴല്‍പ്പണ പിടിച്ചുപറി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജു. വിലക്കു ലംഘിച്ചു ജില്ലയില്‍ പ്രവേശിച്ചാല്‍ വിചാരണ കൂടാതെ 3 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്ന ഷൈജു, പിന്നീടു കുഴല്‍പ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറിയിരുന്നു. സംഭവത്തില്‍ ഷൈജുവിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് ഒരുക്കം തുടങ്ങി.

Hot Topics

Related Articles