കോട്ടയം ജില്ല ബി വിഭാഗത്തിൽ : വിവാഹത്തിനും മരണത്തിനും 20 പേർ മാത്രം : രാഷ്ട്രീയ മതപര കൂടി ചേരലുകൾ പാടില്ല ; പരിഷ്ക്കരിച്ച കൊവിഡ് പ്രതിരോധ പ്രവർത്തന മാർഗ്ഗരേഖ ഇങ്ങനെ

കോട്ടയം : ജില്ലയെ ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ
ജില്ലയിൽ ചുവടെ ചേർത്തിട്ടുള്ള നിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ല കളക്ടർ
ഡോ.പികെ ജയശ്രീ ഉത്തരവായി.
രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക -മതപര – സാമുദായിക പൊതു പരിപാടികൾ
ഉൾപ്പടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല.
വിവാഹം , മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ
അനുവദിക്കുകയുള്ളു.

Advertisements

ജനുവരി 23,30 തിയതികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ ഫെബ്രുവരി
ആറിനും ( ഞായർ) തുടരുന്നതാണ്.
അനുമതി നല്കിയിട്ടുള്ള അവശ്യ സർവ്വീസുകൾ അനുവദിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരി 7 മുതൽ ജില്ലയിലെ 10 ,11,12 ക്ലാസുകൾ ബിരുദ,ബിരുദാനന്തര ക്ലാസുകൾ ,
ട്യൂഷൻ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുള്ളു.
ഫെബ്രുവരി ആറിനും 20 പേരെ ഉൾപ്പെടുത്തിയുള്ള ആരാധന നടത്താം.

Hot Topics

Related Articles