ഹെലികോപ്റ്ററെത്തി; മലക്കുടുക്കിൽ നിന്ന് ബാബു ആകാശത്തിന്റെ അനന്തതയിലേയ്ക്ക്; റോഡ് മാർഗം ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു; ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് മലയിടുക്കിൽ കുടുങ്ങിയ ബാബു

പാലക്കാട്: മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപെടുത്തി ആശുപത്രിയിലേയ്ക്കു മാറ്റി. കഞ്ചിക്കോട്ട് എത്തിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് ബാബുവിനെ മാറ്റിയത്. സുലൂരിലെ വ്യോമസേനാ ക്യാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തിയാണ് ബാബുവിനെ എയർലിഫ്റ്റ് ചെയ്തത്. തുടർന്നു കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ എത്തിച്ചു. അവിടെ നിന്നും ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റോഡ് മാർഗം മാറ്റുകയായിരുന്നു.

Advertisements

ബാബുവിനെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനാണ് സുലൂരിൽ നിന്ന് സൈനിക ഹെലികോപ്ടർ എത്തിച്ചത്. ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ ബാബുവിനെ വീട്ടുകാർക്കൊപ്പം അയക്കും. ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ പാറക്കെട്ടിൽ മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവിനെ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ദൗത്യസംഘം രക്ഷപെടുത്തിയത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടു ദിവസം മുൻപാണ് ബാബു സുഹൃത്തുക്കൾക്കൊപ്പം ബാബു മലമ്പുഴയിലെ മലകയറാനായി എത്തിയത്. പത്രം ഇടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ബാബു സുഹൃത്തുക്കൾക്കൊപ്പം മലമടക്കിൽ കുടുങ്ങുകയായിരുന്നു. ബാബുവും സുഹൃത്തുക്കളും ചേർന്ന് ആയിരം അടി ഉയരുമുള്ള മലയിലേയ്ക്കു കയറുകയായിരുന്നു. ഇവിടേയ്ക്കു കയറുന്നതിനിടെ സുഹൃത്തുക്കൾ വിശ്രമിക്കുന്നതിനായി ഇരുന്നു. എന്നാൽ, സുഹൃത്തുക്കൾ നിന്ന സ്ഥലത്തു നിന്നും നൂറു മീറ്ററോളം ഉയരത്തിലാണ് ബാബു കയറിയത്. എന്നാൽ, ഇവിടെ നിന്നും തിരികെ ഇറങ്ങുന്നതിനിടെ ബാബുവിന് കാൽ വഴുതുകയായിരുന്നു. തെന്നി വീണ ബാബു കാൽ മുറിഞ്ഞതോടെ മലയിടുക്കിൽ കുടുങ്ങുകയായിരുന്നു.

ഇതിനു ശേഷം താൻ കുടുങ്ങിക്കിടക്കുന്ന ചിത്രം മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്കും പൊലീസിനു അയച്ചു നൽകി. ഇതോടെയാണ് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. തുടർന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു പൊലീസും ജില്ലാ ഭരണകൂടവും ചേർന്നു രക്ഷാപ്രവർത്തനത്തിനായി തയ്യാറെടുക്കുകയായിരുന്നു. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ബാബുവിനെ രക്ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു,. നാൽപ്പത് മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷിച്ചത്. ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ രക്ഷിച്ച് പുറത്ത് എത്തിച്ചത്.

Hot Topics

Related Articles