ദളിത് പീഡനം, സ്ത്രീകളോടുള്ള അതിക്രമം:എ.ഐ.എസ്.എഫ് വനിതാ നേതാവിനോടുള്ള അതിക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ്

കോട്ടയം: എം.ജി സർകവലാശാലയിൽ സംഘർഷത്തിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിക്കുകയും ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ അടക്കം ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. എസ്.എഫ്.ഐ പ്രവർത്തകർ കടന്നു പിടിച്ചതായും, ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ ജോ.സെക്രട്ടറി നിമിഷാ രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നിമിഷയുടെ മൊഴിയെടുത്ത ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജിയാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, ദളിത് പീഡനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. മന്ത്രി വി.ശിവകുട്ടിയുടെ പഴ്സണൽ സ്റ്റാഫ് അംഗം കെ.അരുൺ, എസ്.എഫ്.ഐ നേതാക്കളായ അർഷോം, അമൽ, പ്രജിത് കെ.ബാബു എന്നിവർ അടക്കം ഏഴു പേർക്കെതിരെയാണ് കേസ്.

Advertisements

യാതൊരു മര്യാദയും നടത്താതെയാണ് എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമം നടത്തിയതെന്നു നിമിഷ ആരോപിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. അൻപതോളം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം അരുൺ കെ.എസ് അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. തങ്ങൾ ആരൊക്കെയാണ് എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തിയ ശേഷമായിരുന്നു ആക്രമണം. എ.ഐ.എസ്.എഫ് പ്രവർത്തകരും, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരും ഉൾപ്പെടെയുള്ള സംഘം മാറി നിൽക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഞങ്ങൾ ആരൊക്കെയാണ് എന്ന് ചോദിച്ച് ഉറപ്പു വരുത്തി. ഇതിനു ശേഷം ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു ആക്രമണം. ഓരോരുത്തരുടെയും പേര് ചോദിച്ച ശേഷം ഇവർ തന്നെയാണ് എന്ന് ഉറപ്പു വരുത്തിയാണ് ആക്രമണം നടത്തിയത്. ഇത് ഫാസിസമാണ്. സഹോദര സംഘടനയുടെ അംഗങ്ങളാണ് എന്നത് പോലും പരിഗണിക്കാതെയാണ് തനിക്കെതിരെയും, സഹപ്രവർത്തകർക്ക് എതിരെയും ആക്രമണം നടത്തിയത്. സംഘർഷത്തിന്റെ ഭാഗമായി സ്ഥലത്ത് എത്തിയ തന്നെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. കഴുത്തിലും, പുറത്തും, തലയിലും മാറിടത്തിലും അടക്കം മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും നിമിഷ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവ ദിവസം രാത്രിയിൽ തന്നെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പരാതി നൽകിയിരുന്നു. തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ വനിതാ കമ്മിഷനും പരാതി നൽകുമെന്നും നിമിഷ പറഞ്ഞു.

Hot Topics

Related Articles