പതിനാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് തീപ്പെട്ടിക്ക് വില കൂട്ടി; തീരുമാനം പ്രാബല്യത്തില്‍ വരുന്നത് ഡിസംബര്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: രാജ്യത്ത് പതിനാല് വര്‍ഷത്തിന് ശേഷം തീപ്പെട്ടിക്ക് വിലകൂട്ടി. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കിയാണ് വില വര്‍ധിപ്പിച്ചത്. 14 വര്‍ഷത്തിന് ശേഷമാണ് വിലവര്‍ധന. ഡിസംബര്‍ 1 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.

Advertisements

തീപ്പെട്ടി നിര്‍മ്മിക്കാന്‍ 14 അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വില കൂട്ടി. ഒരു കിലോഗ്രാം റെഡ് ഫോസ്ഫറസിന്റെ വില 425 രൂപയില്‍ നിന്ന് 810 രൂപയായി. വാക്സ് വില 58 രൂപയായിരുന്നത് 80 ആയി വര്‍ധിച്ചു. ഔട്ടര്‍ ബോക്‌സ് ബോര്‍ഡിന്റേത് 36 രൂപയില്‍ നിന്ന് 55 രൂപയും ഇന്നര്‍ ബോക്‌സ് ബോര്‍ഡിന്റേത് 32ല്‍ നിന്നും 58 രൂപയായി വര്‍ധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ലാട്ട് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതിന് പിന്നിലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ശിവകാശിയില്‍ ചേര്‍ന്ന കമ്പനികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. 2007 ലാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കുകയായിരുന്നു. അതിനു മുമ്പ് 1995 ലാണ് വില 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്. തീപ്പെട്ടിക്ക് 1 രൂപ 50 പൈസയായി വര്‍ധിപ്പിക്കാനാണ് ആദ്യം ധാരണയായത്. എന്നാല്‍ 50 പൈസ തിരികെ നല്‍കാനുള്ള കടയുടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒരു രൂപയിലൊതുക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

Hot Topics

Related Articles