കോട്ടയത്ത് ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതി സുഹൃത്തായ യുവാവിനൊപ്പം തിരുനക്കരയിൽ എത്തി: തിരുനക്കരയിൽ യുവതിയെ തിരക്കി ഭർത്താവും ബന്ധുക്കളും എത്തി; വിവരം അന്വേഷിച്ച യുവാവിന് ആളുമാറി മർദനം

കോട്ടയം : ഭർത്താവുമായി പിണങ്ങി നഗര പരിധിയിലെ ധ്യാന കേന്ദ്രത്തിൽ താമസിച്ചിരുന്ന യുവതി , ഇവിടെ വച്ച് പരിചയപ്പെട്ട യുവാവുമായി കോട്ടയത്തെത്തിയതിനെ തുടർന്ന് സംഘർഷം. ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതിയെ തേടി ബന്ധുക്കൾ കോട്ടയത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.

Advertisements

കാര്യം അന്വേഷിച്ചെത്തിയ മദ്ധ്യ വയസ്ക്കയെ യുവതിയുടെ സഹോദരൻ മർദിച്ചതായും പരാതി ഉയർന്നു. ഭർത്താവുമായി പിണങ്ങി കോട്ടയത്തെ ധ്യാനകേന്ദ്രത്തിലെത്തിയ യുവതിയെ അന്വേഷിച്ച് ബന്‌ധുക്കൾ കോട്ടയത്തെത്തിയതോടെ ഞായറാഴ്ച നാടകീയ രംഗങ്ങൾ. മൂവാറ്റുപുഴ സ്വദേശിനിയായ 40 കാരിയാണ് ഭർത്താവുമായി പിണങ്ങി കോട്ടയത്തെ ധ്യാനകേന്ദ്രത്തിലെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ അവിടെ നിന്ന് മുങ്ങിയ യുവതി കോട്ടയത്തെത്തി. തെരുവിൽ കഴിയുന്നവരോടൊപ്പമായി പിന്നീട് ജീവിതം. ഇതിനിടെ അടുത്തു കൂടിയ ലോട്ടറി വില്പനക്കാരനായ യുവാവ് ഇവർക്കൊപ്പം താമസം തുടങ്ങി. ഇതിനിടെ ശനിയാഴ്ച യുവതി കോട്ടയത്തുണ്ടെന്ന വിവരം അറിഞ്ഞതോടെ ബന്ധുക്കൾ കോട്ടയം തിരുനക്കരയിലെത്തി.

വിവരം പോലീസിലും അറിയിച്ചു. പൊലീസെത്തിയതോടെ യുവതിക്കൊപ്പം കഴിഞ്ഞിരുന്ന യുവാവ് മുങ്ങി. യുവതിയെ ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോകാൻ തുടങ്ങും വഴിയാണ് വിവരമറിയാൻ മധ്യവയസ്ക്കനെത്തിയത് എന്നാൽ ഇയാളുടെ ഒപ്പമാണ് യുവതി കഴിഞ്ഞതെന്ന ധാരണയിൽ യുവതിയുടെ സഹോദരൻ ഇയാളെ മർദ്ദിക്കുകയായിരുന്നു ഭയന്നു പോയ ഇയാളെ ഈ സമയം ബസ് കാത്ത് നിന്നവരും കച്ചവടക്കാരും ചേർന്നാണ് രക്ഷപെടുത്തിയത്.

Hot Topics

Related Articles