മറ്റൊരാളുമായുള്ള ബന്ധം എതിര്‍ത്തു; മുന്‍ കാമുകനെ യുവതി ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് അടിച്ചുകൊന്നു

ആഗ്ര : മറ്റൊരു പുരുഷനുമായുള്ള ബന്ധം എതിര്‍ത്ത മുന്‍ കാമുകനെ ബേസ് ബോള്‍ ബാറ്റ് കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് യുവതി. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. മുന്‍ കാമുകനെ യുവതി ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിയ്ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കവിത ചഹര്‍ എന്ന യുവതിയാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന്ബ്രജ് വീര്‍ സിംഗ് എന്ന 40കാരനാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ആഗ്രയിലെ മാല്‍പുരയില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.തന്റെ നിലവിലെ കാമുകനുമായി ചേര്‍ന്നാണ് കവിത കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.കവിതയെയും കൊലപാതകത്തിലുള്‍പ്പെട്ട മറ്റ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളെയും റിമാന്‍ഡ് ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ സോനം കുമാര്‍ പറഞ്ഞു.

Advertisements

വിവാഹിതയായ കവിത 2007 മുതല്‍ ബ്രജ് വീര്‍ സിംഗുമായി ലിവിംഗ് ഇന്‍ റിലേഷനിലായിരുന്നു. കവിതയുടെ ഭര്‍ത്താവിന്റെ വീടിനടുത്തായിരുന്നു ബ്രജ് വീറിന്റെ വീട്. അവിടെ നിന്ന് തുടങ്ങിയ പരിചയമാണ് പ്രണയമായി വളര്‍ന്നത്. പത്ത് വര്‍ഷത്തോളം ബ്രജ് വീറിനൊപ്പമാണ് കവിത കഴിഞ്ഞിരുന്നത്.ശേഷം കവിത ആഗ്രയിലേക്ക് എത്തി. അവിടെ വെച്ച്‌ സുരേന്ദ്ര ചഹർ എന്നയാളുമായി കവിത പരിചയത്തിലായി. പിന്നീട് ഇയാളോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. ഇത് ബ്രജ് വീറിനെ ചൊടിപ്പിച്ചു.2019ല്‍ സുരേന്ദ്രയുടെ തുണിക്കടയ്ക്ക് ബ്രജ് വീര്‍ തീയിട്ടിരുന്നു. അന്ന് കവിത ബ്രജ് വീറിനെതിരെ മൊഴിനല്‍കുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബ്രജ് വീര്‍ കവിതയ്ക്ക് വീണ്ടും താക്കീത് നല്‍കി. സുരേന്ദ്രയോടൊപ്പം കഴിയുന്നത് അവസാനിപ്പിക്കണമെന്നും ബ്രജ് വീര്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രജ് വീറിന്റെ ഭീഷണി സ്ഥിരമായതോടെയാണ് ഇയാളെ കൊല്ലാന്‍ കവിത പദ്ധതിയിട്ടത്. തുടര്‍ന്ന് ജൂണ്‍ 15ന് തമ്മില്‍ കാണാമെന്ന് പറഞ്ഞ് കവിത ബ്രജ് വീറിനെ വിളിച്ചുവരുത്തി. വീട്ടിലേക്ക് എത്തിയ ബ്രജ് വീറുമായി കവിത വാക്കുതര്‍ക്കത്തിലായി. പിന്നാലെ വിഷയത്തില്‍ ഇടപെട്ട് സുരേന്ദ്ര ചഹറും സുഹൃത്തുക്കളായ അതുല്‍, രോഹിത്, സോനു എന്നിവരും എത്തി. ഇവരെല്ലാവരും കൂടി ചേര്‍ന്ന് ബ്രജ് വീറിനെ ബേസ് ബോള്‍ ബാറ്റ് കൊണ്ട് തല്ലിച്ചതച്ചു. ഇതിനിടെ കവിത ഒരു ബിയര്‍ കുപ്പി കൊണ്ട് ബ്രജ് വീറിന്റെ തലക്കടിച്ചു. ബ്രജ് വീര്‍ മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികള്‍ മൃതദേഹം റോഹ്ത കനാലിനടുത്ത് ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു.കവിതയുമായുള്ള ബന്ധം തുടര്‍ന്ന ബ്രജ് വീറുമായി തങ്ങള്‍ക്ക് നിലവില്‍ ബന്ധമൊന്നുമില്ലെന്ന് അയാളുടെ കുടുംബം അറിയിച്ചു. ബ്രജ് വീറിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും തന്നെ ആഗ്രയിലേക്ക് എത്തിയില്ല.

Hot Topics

Related Articles