കോട്ടയത്ത് ക്രിസ്മസ് തലേന്ന് മകളെ കൂട്ടിക്കൊണ്ടുവരാന്‍ റയില്‍വേ സ്‌റ്റേഷനില്‍ പോയ പിതാവ് സ്വകാര്യ ബസിടിച്ച് മരിച്ചു; അപകടം നടന്നത് കുര്യന്‍ ഉതുപ്പ് റോഡില്‍; മരിച്ചത് കുത്താട്ടുകുളം സ്വദേശി

കുര്യന്‍ഉതുപ്പ് റോഡില്‍ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: നഗരമധ്യത്തില്‍ കുര്യന്‍ ഉതുപ്പ് റോഡില്‍ സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൂത്താട്ടുകുളം ശ്രീനിലയത്തില്‍ എംകെ മുരളീധരന്‍ (61) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകള്‍ക്ക് ക്രിസ്മസ് അവധി ലഭിച്ചിരുന്നു. ആഘോഷങ്ങള്‍ക്കായി എത്തിയ ഏക മകളെ വിളിച്ചുകൊണ്ടുവരാന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു മുരളീധരനും ഭാര്യയും. ഇതിനിടെ ചായകുടിക്കാനായി റോഡ് ക്രോസ് ചെയ്ത് പോയതാണ് മുരളീധരന്‍. ഇതിന് ശേഷം കാര്‍ പാര്‍ക്ക് ചെയ്തിടത്തേക്ക് പോകാനായി തിരികെ റോഡ് ക്രോസ് ചെയ്യവേ മുരളീധരനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഈ സമയം മകളും ഭാര്യയും ഇദ്ദേഹത്തെ കാത്ത് റോഡിന്റെ എതിര്‍വശത്ത് ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ കുര്യന്‍ ഉതുപ്പ് റോഡിലായിരുന്നു അപകടം. നാഗമ്പടം ഭാഗത്ത് നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മുരളീധരനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് കുര്യന്‍ ഉതുപ്പ് റോഡില്‍ ഗാതാഗതം തടസ്സപ്പെട്ടു. ഭാര്യ: ശ്രീലത കെ.കെ, മകള്‍: ലക്ഷ്മി എം നായര്‍

Hot Topics

Related Articles