കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ ചുമലിൽ; വീടിന്റെ തണൽ നഷ്ടമായപ്പോൾ വിറങ്ങലിച്ച് അമ്മയും സഹോദരിയും; പള്ളം ബോർമ്മക്കവലയിൽ അപകടത്തിൽ മരിച്ച ഷൈബിന്റെ വേർപാടോടെ വിറങ്ങലിച്ചു നിൽക്കുന്നത് ഒരു കുടുംബം

കോട്ടയം: എംസി റോഡിൽ പള്ളം ബോർമ്മക്കവലയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ഷൈബിന്റെ വേർപ്പാടോടെ വിറങ്ങലിച്ചു നിൽക്കുന്നത് ഒരു കുടുംബം. ജ്യൂസ് മേക്കറായി ജോലി ചെയ്തിരുന്ന ഷൈബിന്റെ സമ്പാദ്യത്തിലാണ് സഹോദരിയും അമ്മയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. കാണക്കാരിയിൽ വാടകയ്ക്കു താമസിക്കുന്ന തിരുവഞ്ചൂർ തുരുത്തേൽ കവല കാരിക്കാവാലായിൽ ബിനോയുടെ മകൻ ഷൈബിൻ മാത്യു (24) ആണ് ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

അമ്മ ഷൈനിയ്ക്കും സഹോദരി ഐബിയ്ക്കുമൊപ്പമാണ് ഷൈബിൻ താമസിക്കുന്നത്. വർഷങ്ങളായി ഷൈബിൻ കഷ്ടപ്പെട്ടുകൊണ്ടു വരുന്ന പണമാണ് കുടുംബത്തെ താങ്ങി നിർത്തിയിരുന്നത്. ജ്യൂസ് മേക്കറായി ജോലി ചെയ്തിരുന്ന ഷൈബിൻ കണ്ടെത്തുന്ന പണത്തിൽ കുടുംബം ഒരു വിധത്തിൽ പച്ചപിടിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അപകടം എത്തിയത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഷൈബിനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ടയിൽ നിന്നും വിനോദ സഞ്ചാരികളുമായി എത്തിയതായിരുന്നു ബസ്്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു റോഡിൽ വീണ യുവാവിനെ നാട്ടുകാർ ചേർന്ന് ആംബുലൻസിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംസ്‌കാരം പിന്നീട്.

Hot Topics

Related Articles