കാല്‍ മുറിച്ചുമാറ്റി മാലിന്യ പ്ലാന്റിന് സമീപം ഉപേക്ഷിച്ചു; മൃതദേഹം ചാക്കില്‍ കെട്ടി പൊട്ടക്കിണറ്റില്‍ തള്ളി; വയോധികന്റെ കൊലപാതകത്തില്‍ മാതാവിനെയും പെണ്‍മക്കളെയും ഇന്ന് തെളിവെടുപ്പിനെത്തിക്കും

കല്‍പ്പറ്റ: വയനാട്ടിലെ അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് ഇന്ന്. പ്രതികളായ മാതാവിനെയും പെണ്‍മക്കളെയും പൊലീസ് ഇന്ന് തെളിവെടുപ്പിനെത്തിക്കും. കൊല്ലപ്പെട്ട മുഹമ്മദിന്റെ പോസ്റ്റ്മോര്‍ട്ടവും ഇന്ന് നടക്കും.

Advertisements

ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. മരിച്ച മുഹമ്മദിന്റെ വീട്ടില്‍ വര്‍ഷങ്ങളായി വാടകക്ക് താമസിച്ചു വരുന്നവരാണ് കീഴടങ്ങിയ മാതാവും പെണ്‍കുട്ടികളും. മാതാവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും 68 കാരനായ മുഹമ്മദും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെണ്‍കുട്ടികള്‍ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച മൊഴി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഹമ്മദിന്റെ മൃതദേഹം ചാക്കില്‍ കെട്ടി വീടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ തള്ളി. കാല്‍ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ലാന്റിന് സമീപവും ഉപേക്ഷിച്ചു. കൃത്യത്തിനു ശേഷം മാതാവും കുട്ടികളും പോലീസില്‍ കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.

Hot Topics

Related Articles