നാൽപ്പത് മണിക്കൂർ പട്ടിണികിടന്നിട്ടും ബാബു ആരോഗ്യവാൻ; തലകുനിച്ച് നിന്നത് നിങ്ങളെ ബുദ്ധിമുട്ടിച്ചല്ലോ എന്ന സങ്കടത്തിൽ; അവന് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് ബാബുവിന്റെ ഉമ്മ; പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ നിന്നും രക്ഷപെട്ട ബാബുവിന്റെ അവസ്ഥ ഇങ്ങനെ

പാലക്കാട്: നാൽപ്പതുമണിക്കൂർ പൊരിവെയിലിനെയും, കൊടും തണുപ്പിനെയും അവഗണിച്ച് ഭക്ഷണവും വെള്ളവുമില്ലാതെ മലമ്പുഴയിലെ മലമടക്കിൽ കുടുങ്ങിയ ബാബു ഇപ്പോഴും ആരോഗ്യവാൻ. മുറിഞ്ഞ കാലുമായി മലയിൽ നിന്നും തനിയെ പുറത്തിറങ്ങാൻ ഒരു ശ്രമം നടത്തിയെങ്കിലും, ഇത് പരാജയപ്പെട്ടതോടെ സൈന്യത്തിനായി ബാബു കാത്തിരിക്കുകയായിരുന്നു. മലമ്പുഴയിലെ ചിരാത് മലയിലാണ് ബാബു കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ മലയിൽ കുടുങ്ങിയ ബാബുവിനെ ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് മലമുകളിലേയ്ക്കു കയറ്റിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ബാബുവിന്റെ ആരോഗ്യ സ്ഥിതി വ്യക്തമായത്.

Advertisements

ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിഞ്ഞ് കൂടിയിട്ടും ബാബുവിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല. ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട കാര്യങ്ങളൊന്നും ബാബുവിന് ഇല്ല. മലകയറിയെത്തിയ ശേഷം ബാബു തലകുനിച്ച് തന്നെയാണ് നിന്നത്. ഇത് നാൽപ്പത് മണിക്കൂറോളം ഒറ്റയ്ക്ക് കഴിച്ചു കൂട്ടേണ്ടി വന്നതിന്റെ മാനസിക സമ്മർദത്തെ തുടർന്നാണ് എന്നാണ് സൈനികർ വ്യക്തമാക്കുന്നത്. ആദ്യം മലയ്ക്കു മുകളിൽ എത്തിച്ച ശേഷം ബാബുവിന് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. ബാബുവിന്റെ കാലിലെ മുറിവ് മരുന്ന് വച്ച് കെട്ടിയ ശേഷം ശ്വാസം നേരെയാക്കുന്നതിനുള്ള പ്രഥമ ചികിത്സ നൽകി. തുടർന്നാണ് വെള്ളവും ലഘുഭക്ഷണവും നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലമുകളിൽ ബാബുവിനെ എത്തിച്ച ശേഷം സൈനികർക്കൊപ്പം ബാബു ഇരിക്കുകയായിരുന്നു. തുടർന്നു, സൈനികർക്ക് ബാബു ഉമ്മകൊടുക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ബാബുവിന്റെ അമ്മയെക്കണ്ട് മാധ്യമങ്ങൾ സംസാരിച്ചിരുന്നു. മകൻ ഭക്ഷണം കഴിക്കാത്തതിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് താൻ സംശയിക്കുന്നതെന്നു അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിൽ ബാബുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കാര്യമായ അവശതയില്ലെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

രണ്ടു ദിവസം മുൻപാണ് ബാബു സുഹൃത്തുക്കൾക്കൊപ്പം ബാബു മലമ്പുഴയിലെ മലകയറാനായി എത്തിയത്. പത്രം ഇടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ബാബു സുഹൃത്തുക്കൾക്കൊപ്പം മലമടക്കിൽ കുടുങ്ങുകയായിരുന്നു. ബാബുവും സുഹൃത്തുക്കളും ചേർന്ന് ആയിരം അടി ഉയരുമുള്ള മലയിലേയ്ക്കു കയറുകയായിരുന്നു. ഇവിടേയ്ക്കു കയറുന്നതിനിടെ സുഹൃത്തുക്കൾ വിശ്രമിക്കുന്നതിനായി ഇരുന്നു. എന്നാൽ, സുഹൃത്തുക്കൾ നിന്ന സ്ഥലത്തു നിന്നും നൂറു മീറ്ററോളം ഉയരത്തിലാണ് ബാബു കയറിയത്. എന്നാൽ, ഇവിടെ നിന്നും തിരികെ ഇറങ്ങുന്നതിനിടെ ബാബുവിന് കാൽ വഴുതുകയായിരുന്നു. തെന്നി വീണ ബാബു കാൽ മുറിഞ്ഞതോടെ മലയിടുക്കിൽ കുടുങ്ങുകയായിരുന്നു.

ഇതിനു ശേഷം താൻ കുടുങ്ങിക്കിടക്കുന്ന ചിത്രം മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്കും പൊലീസിനു അയച്ചു നൽകി. ഇതോടെയാണ് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. തുടർന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു പൊലീസും ജില്ലാ ഭരണകൂടവും ചേർന്നു രക്ഷാപ്രവർത്തനത്തിനായി തയ്യാറെടുക്കുകയായിരുന്നു. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ബാബുവിനെ രക്ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു,. നാൽപ്പത് മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷിച്ചത്.

Hot Topics

Related Articles