ബാറ്റിൽ ഓഫ് ബട്ട്‌ലർ.! ഓസീസ് തവിടു പൊടി

യുഎഇ: ബാറ്റിംങിനിറങ്ങിയ ബട്‌ളറുടെ ബാറ്റിലിൽ ഓസീസ് തവിടു പൊടി. രണ്ടാം ഇന്നിംങ്‌സിന്റെ പകുതി മാത്രം ബാഖ്ഖ് ചെയ്യേണ്ടി വന്ന ഇംഗ്ലണ്ട് കാര്യമായ വിക്കറ്റ് നഷ്ടമില്ലാതെ കളി കീശയിലാക്കി മടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ മുഴുവൻ ബാറ്റ്‌സ്ന്മാരും മടങ്ങിയപ്പോൾ 125 റണ്ണിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇംഗ്ലണ്ടിന് മുന്നിൽ ഉയർത്തിയത്. 51 പന്തുകൾ ബാക്കി നിൽക്കെ ബട്‌ളറുടെ വെടിക്കെട്ടിൽ ഇംഗ്ലണ്ട് ഉജ്വലമായി വിജയിച്ചു കയറി. 31 പന്തുകളിൽ അഞ്ചു വീതം സിക്‌സും ഫോറും അടിച്ചാണ് ബട്‌ലർ 70 റണ്ണെടുത്തത്. 20 പന്തിൽ 22 റണ്ണുമായി ജേസൺ റോയിയും, എട്ടു പന്തിൽ അത്രയും തന്നെ റണ്ണെടുത്ത് മലാനും പുറത്തായി. 11 പന്തിൽ 16 റണ്ണുമായി ജോണി ബെയർസ്‌റ്റോ വിജയത്തിൽ ബട്‌ലർക്ക് കൂട്ടു നിന്നു.

Advertisements

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിരയിൽ ഫിഞ്ചിനൊഴികെ 49 പന്തിൽ 44) മറ്റാർക്കും കാര്യമായി സംഭാവന നൽകാൻ സാധിച്ചിരുന്നില്ല. ആഗറും, (20 പന്തിൽ 20), കമ്മിൻസും (12), മിച്ചർ സ്റ്റാർക്കും (13), മാത്യു വെയ്ഡും (18) മാത്രമാണ് ഫിഞ്ചിനെ കൂടാതെ രണ്ടക്കം കടന്നത്. മൂന്നു വിക്കറ്റ് നേടിയ ജോർജാനാണ് ഓസീസ് നിരയിൽ കൂടുതൽ നാശം വിതച്ചത്. വോക്‌സും മിൽസും രണ്ടു വീതവും, റഷീദും, ലിവിങ്സ്റ്റണും ഓരോ വിക്കറ്റ് വിതവും വീഴ്ത്തി.

Hot Topics

Related Articles