എം.സി റോഡിൽ ചങ്ങനാശേരിയിലെ വാഹനാപകടം : താഴെ വീണ തൊപ്പിയെടുക്കാൻ ബൈക്ക് തിരിച്ചത് വില്ലനായി; പിന്നാലെ എത്തിയ ബൈക്ക് ഇടിച്ചു കയറി; ഒരാളുടെ സംസ്കാരം നടത്തി

ചങ്ങനാശേരി: എം.സി റോഡിൽ എസ്.ബി കോളജിനു മുന്നിലുണ്ടായ വാഹനാപകടം ബൈക്ക് യാത്രക്കാരനായ യുവാവ് തലയിൽ നിന്ന് വീണ തൊപ്പിയെടുക്കാൻ തിരിക്കുന്നതിനിടെയെന്ന് സൂചന. പൊലീസാണ് ഇത് സംബന്ധിച്ചുള്ള സൂചന നൽകിയത്. കോട്ടയം ഭാഗത്തേയ്ക്ക് അജ്മലും രുദ്രാക്ഷും സഞ്ചരിച്ച ഡ്യൂക്ക് ബൈക്കും എതിർ ദിശയിൽ എത്തിയ അലക്‌സും ഷിന്റോയും സഞ്ചരിച്ച ആർ.എക്‌സ് 100 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഷിന്റോയുടെ തലയിൽ ഇരുന്ന തൊപ്പി താഴെ വീണത് എടുക്കുന്നതിനായി ഇവർ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് തിരിക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ വാഹനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.

Advertisements

അപകടത്തിൽ മരിച്ച യുവാക്കളിൽ ഒരാളുടെ സംസ്‌കാരം നടത്തി. മറ്റ് രണ്ട് പേരുടെ സംസ്‌കാരം പിന്നീട്.
പുഴവാത് ഹിദായത്ത് നഗറിൽ പള്ളി വീട്ടിൽ ഷാനവാസിന്റ ഏക മകൻ അജ്മൽ (27) ന്റെ സംസ്‌കാരം നടത്തി. വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രമേശിന്റെ മകൻ രുദ്രാക്ഷ് (20), ചങ്ങനാശേരി മാർക്കറ്റ് ഉള്ളാഹയിൽ രാജുവിന്റെ മകൻ അലക്‌സ് (26) എന്നിവരുടെ സംസ്‌കാരം പിന്നീട്. അല്ക്‌സിന്റെ സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ ചങ്ങനാശേരി മെത്രാപ്പോലീത്തൻ സെമിത്തേരിയിൽ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അലക്സിന് ഒപ്പമുണ്ടായിരുന്ന ഷിന്റോ പരിക്കേറ്റ് ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച രാത്രി എം.സി റോഡിൽ എസ്.ബി കോളേജിന്റെ പ്രധാന കവാടത്തിനും മറ്റൊരു വശത്തെ സൈഡ് കവാടത്തിനും മദ്ധ്യേയാണ് അപകടം നടന്നത്. അജ്മലും രുദ്രാക്ഷും മരണവീട്ടിൽ പോയതിനു ശേഷം പാലാത്രയിലുള്ള വർക് ഷോപ്പിലേയ്ക്ക് പോകുകയും അല്ക്‌സും ഷിന്റോയും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ചങ്ങനാശേരി ഭാഗത്തേയ്ക്ക് വരികയുമായിരുന്നു.

ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന്, സംഭവസ്ഥലത്തെ സി.സി.ടി.വികൾ പരിശോധിച്ചെങ്കിലും അപകടം നടന്നതെങ്ങനെയെന്നുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി കാമറ ദൃശ്യത്തിൽ റോഡിലുണ്ടായിരുന്ന യുവാവ് അപകടം കണ്ട് നിൽക്കുന്നതായി ദൃശ്യത്തിൽ കണ്ടതായി പൊലീസ് പറയുന്നു.

ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നതായി പൊലീസ് പറഞ്ഞു. അജ്മൽ ചങ്ങനാശേരിയിൽ അമ്മാവന്റെ കേറ്ററിംഗ് സ്ഥാപനത്തിലും രുദ്രാക്ഷ പെരുന്നയിലെ സ്‌പെയർ പാർട്‌സ് കടയിലെ ജീവനക്കാരനും അലക്‌സ് കുടിവെളള വിതരണ സെയിൽസ്മാനുമാണ്.

Hot Topics

Related Articles