മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം: യുവതിയുള്‍പ്പെടെ ഏഴുപേർ പിടിയില്‍

ചെന്നൈ : മകളുടെ സഹപാഠികളായ വിദ്യാർത്ഥിനികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന യുവതിയുള്‍പ്പെടെ ഏഴുപേർ പിടിയില്‍. ചെന്നൈയില്‍ താമസിക്കുന്ന 37കാരി, കൂട്ടാളികളായ രാമചന്ദ്ര(42), സുമതി (43), മായ ഒലി (29), രാമേന്ദ്രൻ (70),ജയശ്രീ (43), കോയമ്ബത്തൂർ സ്വദേശി അശോക്‌കുമാർ (31) എന്നിവരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ വിദ്യാർത്ഥിനികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Advertisements

ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിപ്പിക്കാനെന്ന വ്യാജേനയാണ് മുഖ്യപ്രതിയായ യുവതി മകളുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് കുട്ടികളുടെ സാമ്ബത്തിക പശ്ചാത്തലം ചൂഷണം ചെയ്യുകയും 25,000 മുതല്‍ 35,000 രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു, പ്രധാനമായും ഹൈദരാബാദ്, കോയമ്ബത്തൂർ എന്നിവിടങ്ങളില്‍ നിന്നുള്ള വൃദ്ധർ ഉള്‍പ്പെടെയായിരുന്നു ഇടപാടുകാർ. എ.സി.പി രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ ന ലോഡ്ജില്‍ നടത്തിയ റെയ്ജില്‍ സംഘത്തിന്റെ കെണിയില്‍ പെട്ട 17 ും 18ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. പ്രതികളില്‍ നിന്ന് ഏഴു മൊബൈല്‍ ഫോണുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈയ്ക്ക് പുറമേ ഡല്‍ഹിയിലും ഹൈദരാബാദിലും പെണ്‍കുട്ടികളെ സംഘം ഇടപാടുകാർക്ക് എത്തിച്ചിരുന്നു. വിസമ്മതം പ്രകടിപ്പിക്കുന്നവരോട് നഗ്നവിഡിയോകള്‍ കൈവശമുണ്ടെന്നും വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് യുവതി ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തില്‍ ഇരകളായ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുമെന്നും അധികൃതർ അറിയിച്ചു.

Hot Topics

Related Articles