ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്ന് വിദഗ്ധ ഉപദേശം; പുനരാലോചനയുമായി കേന്ദ്രസര്‍ക്കാര്‍; കരുതല്‍ ഡോസ് നല്‍കുന്നത് തുടരും

തിരുവനന്തപുരം: കൊവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും നല്കുന്നത് സംബന്ധിച്ച് പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം. വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിലപാട് തേടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇതിനോടകം ബൂസ്റ്റര്‍ വാക്‌സീന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ല.

Advertisements

അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നത് തുടരും.
18 വയസിന് മുകളില്‍ പ്രായമായവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിലാണ് കരുതല്‍ ഡോസ് വാക്സിനെടുക്കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ വിപണിവില കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിപണിയില്‍ വാക്‌സിനുകളുടെ അടിസ്ഥാനവില 425 രൂപയായി നിശ്ചയിക്കാനാണ് തീരുമാനം.

Hot Topics

Related Articles