സൈബർ ആക്രമണത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ: പ്രതിയ്‌ക്കെതിരായി ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ച് ജില്ലാ പൊലീസ്

കോട്ടയം: സൈബർ ആക്രമണത്തെ തുടർന്നു യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ രക്ഷപെട്ട പ്രതിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജില്ലാ പൊലീസ് മേധാവിയാണ് പ്രതിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ യുവതിയുടെ സുഹൃത്തായിരുന്ന പ്രതിയുടെ സൈബർ ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. ഇതോടെയാണ് പൊലീസ് പ്രതിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Advertisements

കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തിന്‍റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോട്ടയം കോതനല്ലൂർ സ്വദേശിയായ വി.എം. ആതിര (26) ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു. അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ആതിരക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു ആലോചന വരുകയും ഇവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്.

പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് ഇങ്ങനെ

ഈ ഫോട്ടോയിൽ കാണുന്ന കോതനല്ലൂർ മുണ്ടക്കൽ വീട്ടിൽ വിദ്യാധരൻ മകൻ  അരുൺ വിദ്യാധരൻ (32) എന്നയാൾ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ക്രൈം  642/2023 U/S 306 IPC and Sec 119 (b) of KP Act പ്രകാരമുള്ള കേസിലെ പ്രതിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.

 എ.എസ്.പി വൈക്കം    :949 799 0262

 എസ്.എച്ച്. ഓ കടുത്തുരുത്തി :949 798 7082

 എസ്.ഐ കടുത്തുരുത്തി : 949 798 0322

 കടുത്തുരുത്തി പോലീസ് സ്റ്റേഷൻ: 04829 282323.

Hot Topics

Related Articles