കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ: പിടിയിലായത് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ. കാൽമുട്ട് ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിൽ നിന്നും 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടറെ വിജിലൻസ് സംഘം പിടികൂടിയത്. തൃശൂർ മെഡിക്കൽ കോളജിലെ സർജൻ ഡോ.കെ.ബാലഗോപാലാണ് വിജിലൻസിന്റെ പിടിയിലായത്.

Advertisements

കാൽമുട്ട് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ എത്തിയ രോഗിയുടെ കൂട്ടിരിപ്പുകാരനിൽ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്. അടുത്ത ദിവസം ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു. പണം നൽകിയെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന് രോഗിയുടെ ബന്ധുവിനോട് ഡോക്ടർ അറിയിച്ചിരുന്നു. ഇതേ തുടർന്ന്, രോഗിയുടെ ബന്ധു വിജിലൻസിൽ പരാതി നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നു വിജിലൻസ് സംഘം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നു ഫിനോഫ്തലിൽ പൗഡർ പുരട്ടിയ ശേഷം രോഗിയുടെ കൂട്ടിരിപ്പുകാരന്റെ കയ്യിൽ പണം നൽകി അയച്ചു. തുടർന്നു, വസതിയിൽ എത്തി പണം കൈമാറുന്നതിനിടെ വിയ്യൂരിലെ വസതിയിൽ നിന്നാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വിജിലൻസ് ഡിവൈ.എസ്.പി : പി.എസ്.സുരേഷും സംഘവും ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Hot Topics

Related Articles