പത്തനംതിട്ടയിൽ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട; അടൂർ ഏഴാകുളത്ത് കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ; പിടിയിലായത് പറക്കോട് ഏഴാകുളം സ്വദേശികൾ

അടൂർ: പത്തനംതിട്ട ജില്ലയിൽ കഞ്ചാവ് മയക്കുമരുന്നു മാഫിയക്കെതിരായ പൊലീസിന്റെ നടപടി തുടരുന്നു. അടൂരിൽ നിന്നും കഞ്ചാവുമായി മൂന്നു യുവാക്കളെ കൂടി പിടികൂടിയതോടെയാണ് കഞ്ചാവ് മാഫിയ സംഘത്തെ കയ്യോടെ പിടികൂടാനായി പൊലീസ് തയ്യാറെടുക്കുന്നത്. വരും ദിവസങ്ങളിലും കഞ്ചാവ് വേട്ട തുടരുമെന്നു പൊലീസ് പറഞ്ഞു.

Advertisements

അടൂർ പറക്കോട് ഏഴാകുളം എംസൺ ലോഡ്ജ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന കഞ്ചാവ് മാഫിയ സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അടൂർ പറക്കോട് സുബൈർ മൻസിലിൽ ലത്തീഫ് മകൻ അബ്ദുൽ (26), ഏഴാകുളം അറുകാലിക്കൽ പടിഞ്ഞാറ് വയല തോട്ടിറമ്പിൽ അഷ്‌റഫ് മകൻ മുനീർ (24), ഏഴാകുളം അറുകാലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴെതിൽ നവാസ് മകൻ അർഷാദ് (24) എന്നിവരെ അടൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ ഡെൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും, ആന്റി നർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് നോഡൽ ഓഫീസറുമായ ആർ പ്രദീപ് കുമാറിന് കൈമാറന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇതേ തുടർന്നു നടന്ന റെയ്ഡിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ മുറിയിലെ കട്ടിലിലെ മെത്തക്കടിയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചുവച്ച ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ പത്രക്കടലാസ്സിൽ പൊതിഞ്ഞ നിലയിൽ 103 ഗ്രാം കഞ്ചാവ് ലഭിച്ചു.

പറക്കോട് ഏഴാകുളം എംസൺ ലോഡ്ജിന്റെ 464 നമ്പർ മുറി കേന്ദ്രീകരിച്ച് അനധികൃത കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന വിവരത്തെതുടർന്ന് ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണം ഈഭാഗത്ത് ശക്തമാക്കിയിരുന്നു. പൊലീസ് സംഘം ലോഡ്ജ് മുറി തുറന്നുകയറുമ്പോൾ പരിഭ്രാന്തരായ യുവാക്കളെ കണ്ടു. രാജീവ് എന്നയാളുടെ ലോറിയിലെ ജോലിക്കാരാണെന്ന് അറിയിച്ചു. ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ സ്വന്തം ഉപയോഗത്തിനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതിനും ശേഖരിച്ചുവച്ചതാണെന്ന് സമ്മതിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിൽ കണ്ടെത്തിയ 30 പ്ലാസ്റ്റിക് കവറുകൾ, കഞ്ചാവ് പൊതികളാക്കി സൂക്ഷിക്കാൻ കരുതിയതാണെന്നും, കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചു. രാജീവ് ഇവർക്കു തങ്ങുന്നതിനുവേണ്ടി വാടകയ്ക്ക് എടുത്തു നല്കിയതാണ് ലോഡ്ജ് മുറിയെന്നും വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ തുടർ നടപടികൾ സ്വീകരിച്ചു. അടൂർ പൊലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എ എസ് ഐ രഘു, സിവിൽ പൊലീസ് ഓഫീസർ സതീഷ് എന്നിവരുമുണ്ടായിരുന്നു.

കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളെപ്പറ്റി വ്യക്തത വരാനുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിന് നിയമനടപടികൾക്കായി നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലയിൽ ഡാൻസാഫിന്റെയും ജില്ലാ ആക്ഷൻ ഗ്രൂപ്പ് തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ റെയ്ഡുകളും പൊലീസ് നടപടികളും തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Hot Topics

Related Articles