അബുദാബിയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച മലയാളിക്ക് 10 ലക്ഷം രൂപ പിഴ; പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കി

അബുദാബി : ക്വാറന്റീന്‍ നിയമം ലംഘിച്ച മലയാളിക്ക് 10 ലക്ഷം രൂപ പിഴ. അബുദാബിയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിക്കാണ് 50,000 ദിര്‍ഹം (10 ലക്ഷം രൂപ) പിഴ ലഭിച്ചത്. ക്വാറന്റീനിലിരിക്കെ അനുമതിയില്ലാതെ (മൂവിങ് പെര്‍മിറ്റ്) പുറത്തുപോയതിനാണ് പിഴയൊടുക്കേണ്ടത്. 4, 8 ദിവസങ്ങളില്‍ വീട്ടിലെത്തി പിസിആര്‍ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇയാള്‍ എത്തിയിരുന്നില്ല. കോവിഡ് സ്ഥിതീകരിച്ചതോടെ സ്മാര്‍ട് വച്ച് ധരിച്ച് ഹോം ക്വാറന്റീനില്‍ ആയിരുന്നു.

Advertisements

തുടര്‍ന്ന് ഒന്‍പതാം ദിവസം പിസിആര്‍ ടെസ്റ്റ് എടുക്കാന്‍ പുറത്തുപോയതാണ് നിയമ ലംഘനമായി ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് മഫ്‌റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോര്‍ട്ട് അസസ്‌മെന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് പോയെങ്കിലും അവിടെ പിസിആര്‍ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതായും തിരികെ വീട്ടിലെത്തിയെന്നും ഇദ്ദേഹം അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി ട്രാക്കര്‍ അഴിച്ചതിനുശേഷം 2 ദിവസങ്ങളില്‍ നടത്തിയ 2 പിസിആര്‍ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു. ആരോഗ്യ വിഭാഗത്തില്‍ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണു പോയതെന്ന് ഇദ്ദേഹം പറയുന്നു. എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വന്‍തുക പിഴ വിധിച്ച വിവരം അറിയുന്നത്. നിലവില്‍ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതിപ്പെട്ട് അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണ് ഇദ്ദേഹം.

Hot Topics

Related Articles