വീട്ടിലേ ജാതിക്കാ പെറുക്കി വിറ്റാൽ മതി എനിക്ക് ജീവിക്കാൻ..! വെള്ളത്തിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസോടിച്ച ജയനാശാൻ ജീവിക്കാൻ വേണ്ടി ‘യാചിക്കുന്നു’; തന്നെ ജീവിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ജയനാശാന്റെ വീഡിയോയും സന്ദേശവും ഫെയ്‌സ്ബുക്കിൽ

മുണ്ടക്കയത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: വീട്ടിലെ ജാതിക്കാ പെറുക്കിവിറ്റാൽ മതി എനിക്കു വെല്ലുവിളിക്കാനെന്നു മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും വെല്ലുവിളിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയനാശാൻ സോഷ്യൽ മീഡിയയിൽ സഹായത്തിനായി യാചിക്കുന്നു. കേസ് നടത്താനും, ജാമ്യത്തിൽ ഇറക്കാനുമായി തന്നെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായാണ് ജയനാശാൻ എന്ന ജയദീപ് സെബാസ്റ്റ്യൻ രംഗത്ത് എത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ടയിലുണ്ടായ പ്രളയത്തിൽ റോഡിൽ വെള്ളം കയറിയപ്പോൾ അതി സാഹസികമായി വെള്ളത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചാണ് കാവുകണ്ടം ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ വാർത്ത സൃഷ്ടിച്ചത്. ബസിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയതോടെ ജയനാശാനും പുലിവാൽ പിടിച്ചു. ഇതേ തുടർന്നു, ജയനെ കെ.എസ്.ആർ.ടി.സി സസ്‌പെന്റ് ചെയ്യുകയും, നാശനഷ്ടം വരുത്തിയതിനു കേസെടുക്കുകയും ചെയ്തിരുന്നു.

അന്ന് ഗതാഗതമന്ത്രിയെയും, അധികൃതരെയും മുഖ്യമന്ത്രി അടക്കമുള്ളവരെയും വെല്ലുവിളിച്ച് രംഗത്ത് എത്തിയ ജയദീപാണ് ഇപ്പോൾ സഹായം തേടി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ജയദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പലരും കമന്റുമായി എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ജയദീപ് വീണ്ടും ചർച്ചയായി മാറിയത്.

Hot Topics

Related Articles