കോട്ടയം കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം കണ്ട് ഓടിയ യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഐജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നു ഹൈക്കോടതി

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ ഡെസ്‌ക്

കോട്ടയം: കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ വാഹനം കണ്ട് ഓടിരക്ഷപെട്ട യുവാവിനെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ജിജോ (26) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

കഴിഞ്ഞ വർഷം നവംബർ ഏഴ് ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കുമരകം ഭാഗത്ത് രണ്ടു യുവാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഇവരുടെ ബൈക്ക് എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ തട്ടിയതായി ആരോപണം ഉയർന്നു. ഇതിനു ശേഷം യുവാക്കളുടെ സംഘം എസ്.പിയുടെ വാഹനത്തെ പിൻതുടരുകയും, കുമരകത്ത് എടിഎമ്മിനു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്.പിയുടെ വാഹനത്തിൽ ഇടിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അത് ചോദ്യം ചെയ്ത പൊലീസുകാരെ കണ്ട് യുവാക്കൾ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് ഓടിക്കയറി. ഇവർ അറിയിച്ചത് അനുസരിച്ച് കൂടുതൽ പോലീസ് സ്ഥലത്തെത്തുകയും ബാർ ഹോട്ടലിൽ പരിശോധന നടത്തി. എന്നാൽ യുവാക്കളെ കണ്ടെത്താനായില്ല. രാത്രി പന്ത്രണ്ട് മണിയോടെ ബാർ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് യുവാവിനെ ബാറിനു പുറകിലെ സ്വകാര്യ വ്യക്തിയുടെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, ഹോട്ടൽ ജീവനക്കാർ വിവരം കുമരകം പൊലീസിൽ അറിയിച്ചു. തുടർന്നാണ് യുവാവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ പൊലീസ് തയ്യാറായിരുന്നില്ല.

ഇതേ തുടർന്നാണ് ജിജോയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് ഹൈക്കോടതി ഇപ്പോൾ കേസിൽ വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയത്. ഹൈക്കോടതിയെ സമീപിച്ച കേസിൽ ജിജോയുടെ പിതാവിന് അനുകൂലമാണ് വിധിയാണ് ഉണ്ടായിരിക്കുന്നത്. കേസിൽ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്നാണ് നിർദേശം.

Hot Topics

Related Articles