കോട്ടയം അയർക്കുന്നം പറമ്പുകരയിൽ എഴുന്നേറ്റ് നടക്കാൻ ആവതില്ലാത്ത അറുപതുകാരിയായ നാടോടി സ്ത്രീയെയും കുറുവയാക്കി ‘കുറുവാ ഫാൻസ്’; ഒപ്പം മൂന്നു പേരുണ്ടായിരുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; നാട്ടുകാർ തടഞ്ഞു വച്ച നാടോടി സ്ത്രീയെ മണർകാട് പൊലീസ് രക്ഷിച്ചു

മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ഏഴുന്നേറ്റു നടക്കാൻ ആവതില്ലാത്ത അറുപതുകാരിയെയും കുറുവയാക്കി സോഷ്യൽ മീഡിയയിലെ കുറുവാ സംഘ ഫാൻ.! അയർക്കുന്നം പറമ്പുകരയിൽ നിന്നും സ്ത്രീ അടങ്ങുന്ന മൂന്നംഗ കുറുവാ സംഘത്തെ പിടികൂടിയതായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. കുറുവാ പ്രചാരണം ശക്തമായതിനെ തുടർന്നു അയർക്കുന്നത്തെത്തിയ നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിനു കൈമാറിയതിനോടു പൊടിപ്പും തൊങ്ങലും ചേർത്തു വച്ച് അടിച്ചു വിടുകയാണ് സോഷ്യൽ മീഡിയ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച വൈകിട്ട് ഏട്ടു മണിയോടെ അയർക്കുന്നം പറമ്പുകരയിലായിരുന്നു വ്യാജപ്രചാരണത്തിന്റെ തുടക്കം. അയർക്കുന്നം പറമ്പുകര ഭാഗത്ത് വൈകിട്ട് എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് അവശ നിലയിൽ കണ്ട നാടോടി സ്ത്രീ കുറുവാ സംഘമാണ് എന്നു സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. പറമ്പുകര ഭാഗത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു മുന്നിലാണ് പൊലീസ് സംഘം ഇവരെ തടഞ്ഞു വച്ചത്. തുടർന്നു, പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മണർകാട് പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം, ഇവിടെ എത്തി നാടോടി സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു. ഇവിടെ നിന്നും പൊലീസ് സംഘം ഇവരെയുമായി മടങ്ങുകയും ചെയ്തു.

എന്നാൽ, ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പറമ്പുകരയിൽ കുറുവാ സംഘം ഇറങ്ങിയതായി വ്യാജപ്രചാരണം ആരംഭിച്ചത്. മൂന്നംഗ കുറുവാ സംഘത്തെ കണ്ടെത്തിയതായും, ഇവിടെ എത്തിയ മൂന്നു പേരിൽ രണ്ടു പേർ ഓടിരക്ഷപെട്ടെന്നും ഒരു വനിതയെ പൊലീസ് പിടികൂടിയെന്നുമായിരുന്നു പ്രചാരണം. എന്നാൽ, ഇവർ കുറുവാ സംഘമൊന്നുമല്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധനയ്ക്കു ശേഷം സ്ത്രീയെ വിട്ടയക്കുമെന്നും പൊലീസ് പറയുന്നു.

Hot Topics

Related Articles