കുറിച്ചിയിൽ വയോധികരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിന്റെ അടിയേറ്റ് വയോധിക മരിച്ചതെന്നു സൂചന; മരണത്തിൽ ഞെട്ടിയ ഭർത്താവ് ജീവനൊടുക്കിയതെന്നും പൊലീസ്; ദമ്പതിമാരുടെ മരണകാരണം വ്യക്തമാക്കാൻ ബുധനാഴ്ച പോസ്റ്റ്‌മോർട്ടം

കുറിച്ചി: കുറിച്ചിയിൽ വയോധിക ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരും തമ്മിൽ വീടിനുള്ളിൽ സാധാരണ വഴക്കുണ്ടായിരുന്നതായും, ഇതേ തുടർന്ന് അടിയേറ്റ് ഭാര്യ മരിച്ചതിനെ തുടർന്നു ഭർത്താവ് ജീവനൊടുക്കിയതായാണുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisements

കുറിച്ചി കേളൻകവല കാഞ്ഞിരക്കാട്ട് ടി.കെ ഗോപി (ഗോപി തച്ചറ 80)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയായ കുഞ്ഞമ്മയെ(76)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞമ്മയുടെ മുഖത്ത് അടിയേറ്റ് കരുവാളിച്ചതിനു സമാനമായ പാടുണ്ടായിരുന്നു. ഇതാണ് പൊലീസിനെ സംശയത്തിൽ നിർത്തുന്നത്. മുഖത്ത് അടിയേറ്റാണ് കുഞ്ഞമ്മയുടെ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദമ്പതിമാർ തമ്മിൽ നിരന്തരം വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഗോപി മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്റാണ്. ഇരുവരുടെയും സംസ്‌കാരം നവംബർ മൂന്നിന് ഉച്ചയ്ക്ക് മൂന്നിനു വീട്ടുവളപ്പിൽ നടക്കും. മക്കൾ- പരേതനായ പത്മകുമാരി, ഉഷാകുമാരി. മരുമക്കൾ – തങ്കച്ചൻ, കുഞ്ഞൂഞ്ഞ്.

Hot Topics

Related Articles