മഹാദേവ് ആപ്പ് വാതുവെപ്പ് കേസ് ; ബോളിവുഡ് താരങ്ങളെ വിടാതെ പിന്തുടർന്ന് ഇ ഡി ; രണ്‍ബീര്‍ കപൂർ ഇന്ന് ഹാജരാകില്ല

ഡല്‍ഹി : മഹാദേവ് ആപ്പ് വാതുവെപ്പ് കേസില്‍ കൂടുതല്‍ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച്‌ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്.ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനോടും ശ്രദ്ധ കപൂറിനോടും ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുൻപാകെ ഹാജരാകാൻ ആയിരുന്നു നിര്‍ദേശം. അനധികൃത വാതുവെപ്പിന് വേദിയൊരുക്കുന്ന മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് താരങ്ങളോട് ഹാജരാകാൻ ഇ.ഡി നിര്‍ദേശം നല്‍കിയത്. എന്നാല്‍, രണ്‍ബീര്‍ ഇന്ന് ഹാജരായേക്കില്ല എന്നാണ് സൂചന.

Advertisements

സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്ക് മുന്നില്‍ ഹാജരാകാൻ രണ്‍ബീര്‍ കപൂര്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രദ്ധ കപൂര്‍ ഇന്ന് അവര്‍ക്കു മുന്നില്‍ ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നടന്‍ രണ്‍ബീര്‍ കപൂറിന് ആയിരുന്നു ഇ.ഡിയുടെ ആദ്യത്തെ നോട്ടീസ്. പിന്നാലെ കേസന്വേഷണത്തിന്‍റെ ഭാഗമായി ഹാസ്യതാരം കപില്‍ ശര്‍മ്മ, നടിമാരായ ഹുമ ഖുറേഷി, ശ്രദ്ധാ കപൂര്‍, ടെലിവിഷന്‍ താരം ഹീന ഖാന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് അയയ്ക്കുകയായിരുന്നു. കേസില്‍ 17ലധികം ബോളിവുഡ് താരങ്ങള്‍ നിരീക്ഷണത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെലിബ്രിറ്റികളെ കേസില്‍ ഇതുവരെ പ്രതികളാക്കിയിട്ടില്ല. എന്നാല്‍ ആപ്പിന്റെ പ്രൊമോട്ടര്‍മാര്‍ അവരോട് ചെയ്തതായി ആരോപിക്കപ്പെടുന്ന പണമടയ്ക്കല്‍ രീതിയെയും ഒഴുക്കിനെയും കുറിച്ച്‌ അവര്‍ക്ക് എന്തറിയാം എന്നതിനെ കുറിച്ച്‌ ചോദ്യം ചെയ്യാനാണ് താരങ്ങളെ വിളിപ്പിച്ചത്. രണ്‍ബീര്‍ കപൂര്‍ മഹ്‌ദേവ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിനായി നിരവധി പരസ്യങ്ങള്‍ ചെയ്യുകയും ഒരു കുറ്റകൃത്യത്തിന്റെ വരുമാനത്തില്‍ നിന്ന് വലിയ തുക കൈപ്പറ്റുകയും ചെയ്തതായി ഏജൻസി അവകാശപ്പെട്ടു.

അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകള്‍ക്ക് പുതിയ ഉപയോക്താക്കളെ എൻറോള്‍ ചെയ്യുന്നതിനും യൂസര്‍ ഐഡികള്‍ സൃഷ്ടിക്കുന്നതിനും ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ ലേയേര്‍ഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനുമായി ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്ന ഒരു സിൻഡിക്കേറ്റാണ് മഹാദേവ് ആപ്പെന്ന് ഇ.ഡി ആരോപിച്ചു. മഹാദേവ് ആപ്പ് പ്രൊമോട്ടര്‍മാരായ സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും വാതുവെപ്പില്‍ നിന്ന് സമ്ബാദിച്ച പണം സെലിബ്രിറ്റികള്‍ക്ക് നല്‍കാനായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇഡി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, ബോളിവുഡ്, ടോളിവുഡ് അഭിനേതാക്കളും കായികതാരങ്ങളും ഉള്‍പ്പെടെ ഒരു ഡസനിലധികം എ-ലിസ്റ്റ് ആളുകള്‍ നിരീക്ഷണത്തിലാണ്.

Hot Topics

Related Articles