പാളംതെറ്റി രാഷ്ട്രീയ ജീവിതം; സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി മെട്രോമാന്‍ ഇ. ശ്രീധരന്‍; ബിജെപിക്ക് തിരിച്ചടി, കെ- റെയിലിനെതിരെ രൂക്ഷവിമര്‍ശനം

മലപ്പുറം: മെട്രോമാന്‍ ഇ ശ്രീധരന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. നിഷ്പക്ഷ പ്രതിച്ഛായയുള്ള കൂടുതല്‍ ആളുകളെ പാര്‍ട്ടിയില്‍ എത്തിക്കുകയെന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇ ശ്രീധരന്‍ ബിജെപിയില്‍ എത്തിയത്. സംസ്ഥാന നേതാക്കളെക്കാള്‍ കേന്ദ്ര നേതൃത്വമായിരുന്നു അദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നത്. സംസ്ഥാനത്ത് അമിത് ഷായും മോദിയുമൊക്കെ നടത്തിയ റാലികളിലെ പ്രധാന താരവും അദ്ദേഹമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിച്ചിരുന്നെങ്കിലും ഷാഫി പറമ്പിലിനോട് തോറ്റു. ഷാഫി പറമ്പിലിന് 54079 വോട്ടും, ഈ ശ്രീധരന് 50220 വോട്ടുമായിരുന്നു ലഭിച്ചത്.

Advertisements

തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മുഖമായി പോലും ബിജെപി ഉയര്‍ത്തിക്കാട്ടിയത് ഈ ശ്രീധരനെയായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബി ജെ പി നേതൃത്വവുമായി ഈ ശ്രീധരന്‍ അകലുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തോടെ ബിജെപി അവഗണിക്കുന്നുവെന്ന പരാതി ഇ ശ്രീധരന്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയം വിട്ടു എന്നതിന് അര്‍ത്ഥമില്ല. സജീവ രാഷ്ട്രീയം മാത്രമാണ് ഉപേക്ഷിക്കുന്നതെന്നും ഇ ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എം എല്‍ എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല,’ ശ്രീധരന്‍ പറഞ്ഞു. ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോഴും രാഷ്ട്രീയക്കാരനായല്ല ചേര്‍ന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കെ റെയിലിനെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തി. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതിയല്ല ഇത്. എങ്ങനെ പോയാലും പത്ത് വര്‍ഷത്തോളം സമയമെടുക്കും- ഇ. ശ്രീധരന്‍ പറഞ്ഞു.

Hot Topics

Related Articles