ബാങ്ക് എന്ന നിര്‍വചനത്തില്‍ സര്‍വീസ് കോ ഓപറേറ്റീവ് ബാങ്കുകളെ ഉള്‍പ്പെടുത്തേണ്ട, ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല; റിസര്‍വ് ബാങ്ക് ഉത്തരവിനെതിരെ സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍

തിരുവനന്തപുരം: കേരളത്തിലെ സര്‍വീസ് കോ ഓപറേറ്റീവ് ബേങ്കുകള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിങ്ങ് എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, ചെക്കുകള്‍ അടക്കമുള്ള കാര്യങ്ങള്‍ ഉപയോഗിക്കരുത്, എ ക്ലാസ് അംഗത്വമുള്ളതും വോട്ടവകാശമുള്ളതുമായ അംഗങ്ങളുടെ ബിനിനസ് പരിഗണിക്കാവൂ, കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ കൂടിയുള്ള നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ നിന്ന് സംസ്ഥാനത്തിന് പണം നല്‍കില്ല തുടങ്ങിയആര്‍ ബി ഐയുടെ ഉത്തരവുകള്‍ക്കെതിരെ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍.

Advertisements

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ ഇതിന് സഹായകരമാകുന്ന ഉത്തരവുകള്‍ പുറപ്പെടുവിച്ച റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് മന്ത്രി രംഗത്തെത്തിയത്. ആര്‍ ബി ഐ ഉത്തരവ് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും ആര്‍ ബി ഐ ആരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആര്‍ ബി ഐ നിലപാടിനെതിരെ സംസ്ഥാനത്ത് എല്‍ ഡി എഫും യുഡി എഫും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്ക എന്ന നിര്‍വചനത്തില്‍ സര്‍വീസ് കോ ഓപറേറ്റീവ് ബേങ്കുകളെ ഉള്‍പ്പെടുത്തേണ്ടതില്ല. സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ബി ഐ ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. ആര്‍ ബി ഐ നിലപാട് പുനഃപരിശോധിക്കണം. കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ നിന്ന് ഒരു രൂപ പോലും നിക്ഷേപകന് ആര്‍ ബി ഐ നല്‍കിയിട്ടില്ല. സഹായം ചെയ്യാത്ത ആര്‍ ബി ഐ ഇക്കാര്യം എടുത്ത് പറയുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു.

Hot Topics

Related Articles