മുംബൈ : പരിക്കില്‍ നിന്നു മുക്തനായി രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പൃഥ്വി ഷാ മുംബൈക്കായി കത്തുന്ന ഫോമില്‍.കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിനെതിരായ പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി താരം കളം വാണു. ഒപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും പൃഥ്വി സ്ഥാപിച്ചു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണിങ് സെഷനില്‍ രണ്ട് തവണ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി പൃഥ്വി മാറി. നേരത്തെ അസമിനെതിരായ പോരാട്ടത്തിലും താരം ഓപ്പണിങ് സെഷനില്‍ സെഞ്ച്വറി നേടിയിരുന്നു. അന്ന് 379 റണ്‍സാണ് താരം വാരിയത്. രഞ്ജി ട്രോഫി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കൂടിയായിരുന്നു ആ പ്രകടനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഛത്തീസ്ഗഢിനെതിരെ താരം 185 പന്തില്‍ 18 ഫോറും മൂന്ന് സിക്സും സഹിതം 159 റണ്‍സാണ് എടുത്തത്. മുംബൈക്കായി പൃഥ്വിയുടെ സഹ ഓപ്പണര്‍ ഭൂപന്‍ ലാല്‍വാനിയും സെഞ്ച്വറി നേടി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 244 റണ്‍സാണ് ചേര്‍ത്തത്. ഇരുവരുടേയും ബലത്തില്‍ മുംബൈ 351 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.