ഭണ്ഡാരത്തില്‍ നിന്ന് ദിനംപ്രതി ബാങ്കില്‍ അടയ്ക്കുന്നത് 70 ലക്ഷം രൂപ; എണ്ണിത്തിട്ടപ്പെടുത്താന്‍ ആളില്ലാതെ കെട്ടികിടക്കുന്നത് 150 കൊട്ട നാണയവും ആയിരക്കണക്കിന് കിഴികളും; ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് ജീവനക്കാരില്ലാത്തത്

പമ്പ: ശബരിമലയില്‍ ദേവസ്വം ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ല. തീര്‍ഥാടകരുടെ തിരക്കും വരുമാനവും വര്‍ധിച്ചിട്ടും ദേവസ്വം ഭണ്ഡാരത്തിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാത്തതതിനാല്‍ നാണയങ്ങളും കിഴിക്കെട്ടുകളും കെട്ടിക്കിടക്കുകയാണ്. 150 കൊട്ട നാണയവും 6 മേശകളില്‍ കൂട്ടിവച്ചിരിക്കുന്ന കിഴിക്കെട്ടുകളുമാണ് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാതെ കിടക്കുന്നത്.

Advertisements

ഭണ്ഡാരത്തില്‍ നിന്ന് എല്ലാ ദിവസവും 70 ലക്ഷം രൂപ വീതം ബാങ്കില്‍ അടയ്ക്കുന്നുണ്ട്. തീര്‍ഥാടനകാലത്ത് ഇതുവരെയുള്ള ആകെ വരുമാനം 21 കോടി രൂപയാണ്. സാധാരണ മൂന്ന് ഷിഫ്റ്റായി നിയോഗിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ഇത് 2 ഷിഫ്റ്റാണ്. ഇതുകാരണം പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഒരു ഷിഫ്റ്റാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതല്‍ ജീവനക്കാരെ ആവശ്യപ്പെട്ട് ഭണ്ഡാരം സ്‌പെഷല്‍ ഓഫിസര്‍ നാലു തവണ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് കത്ത് നല്‍കി. ഇതനുസരിച്ച് 50 പേരെ അടിയന്തരമായി ആവശ്യപ്പെട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ദേവസ്വം കമ്മിഷണര്‍ക്ക് കത്ത് നല്‍കുകയും 19 അസിസ്റ്റന്റ് കമ്മിഷണര്‍മാരോടും ജീവനക്കാരെ അയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.

Hot Topics

Related Articles