വരന്‍ ഉക്രയിനിലും വധു കഴക്കൂട്ടത്തും; സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈല്‍ വിവാഹം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു

പുനലൂര്‍: സംസ്ഥാനത്തെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹം പുനലൂരിലെ സബ്രജിസ്ട്രാര്‍ ഓഫീസില്‍ നടന്നു. ഉക്രയിനില്‍ ജോലി ചെയ്യുന്ന പുനലൂര്‍ സ്വദേശി ജീവന്‍ കുമാറാണ് കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിനെ ‘നിയമപരമായി’ ഓണ്‍ലൈനായി വിവാഹം കഴിച്ചത്. സബ്രജിസ്ട്രാര്‍ ടിഎം ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്. വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് വധുവിന് കൈമാറി.

Advertisements

സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ജീവന്‍കുമാറിന് നാട്ടിലെത്താന്‍ സാധിച്ചില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും, സബ്രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി സര്‍ക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. വിധി അനുകൂലമായതിനെത്തുടര്‍ന്നാണ് ഓണ്‍ലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂര്‍ സബ്രജിസ്ട്രാര്‍ ഓഫീസ് വേദിയായത്.അച്ഛന്‍ ദേവരാജനാണ് ജീവന്‍ കുമാറിനു പകരം രജിസ്റ്ററില്‍ ഒപ്പുവച്ചത്.

Hot Topics

Related Articles