അർദ്ധരാത്രി പാലായിലെ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറി; കടയുടമ എത്തിയപ്പോൾ കള്ളൻ കടയ്ക്കുള്ളിൽ; നിരവധി മോഷണക്കേസുകളിൽ പ്രതിയായ തലപ്പലം സ്വദേശി പൊലീസ് പിടിയിൽ

പാലായിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

പാലാ: അർദ്ധരാത്രിയിൽ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ, കടയുടെ വീണ്ടും എത്തിയപ്പോൾ പിടിയിലായി. പൊലീസ് സംഘം പിടികൂടി ചോദ്യം ചെയ്തതോടെ തെളിഞ്ഞത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി മോഷണം. തലപ്പലം കാനാട്ട് വീട്ടിൽ ശ്രീജിത്ത് (26)നെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌റ്റേഡിയം ജംഗ്ഷനു സമീപമുള്ള വെജിറ്റബിൾ കട അടച്ച ശേഷം ഉടമ സമീപത്തെ ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള കടയിലേയ്ക്കു പോയിരുന്നു. ഈ സമയം കടയുടെ ഷട്ടർ തുറന്ന് മോഷ്ടാവ് ഉള്ളിൽ കയറുകയായിരുന്നു. കട ഉടമ തിരികെയെത്തിയപ്പോൾ കടയ്ക്കുള്ളിൽ മോഷ്ടാവ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നു, കട ഉടമ വിവരം പാലാ പൊലീസിൽ അറിയിക്കുകയായിരുന്നു.

രാത്രി പെട്രോളിംങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് എന്നു കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ഇയാൾ മറ്റൊരു മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മണർകാട് അടക്കം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്.

Hot Topics

Related Articles