തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷ ബിരുദ കോഴ്സുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമാവുന്നു. പരമ്പരാഗത കോഴ്സുകള്‍ ആധുനിവത്കരിച്ചു. അടുത്ത ഘട്ടത്തില്‍ നിലവിലെ പോഗ്രാമുകള്‍ തന്നെ പുതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് നൊബേല്‍ സമ്മാനജേതാക്കളുടെ ടീമിലും ഒരു മലയാളി ഉണ്ടാകും. പക്ഷേ ആ മികവ് കേരളത്തില്‍ ഉണ്ടാകുന്നില്ല. നമ്മുടെ പ്രതിഭകള്‍ ഇവിടം വിടുമ്ബോഴാണ് റിസള്‍ട്ട് ഉണ്ടാക്കുന്നതെന്നും അതെന്ത് കൊണ്ടെന്ന് നമ്മള്‍ പരിശോധിക്കണം. തുടർച്ചയായ പഠനവും ടെസ്റ്റും എന്ന രീതി നമുക്ക് വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർവകലാശാലനിയമങ്ങള്‍ അറുപഴഞ്ചനായെന്നും മുഖ്യമന്ത്രി പറഞ്ഞു. അവ ഇനിയും പഴയപടി തുടരാൻ ആവില്ല. അത് പുതിയ തലമുറയോടുള്ള അനീതിയാവും. സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാനുള്ള രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നും വിമർശിച്ചു. സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.