പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി ഉയര്‍ത്തിയ സംഭവം; നേതൃനിരയിലുള്ളവര്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്; സംശയത്തിലുള്ള പതിനൊന്ന് പേരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കും

പത്തനംതിട്ട: ഡിസിസി ഓഫിസില്‍ കരിങ്കൊടി കെട്ടിയതിന് പിന്നില്‍ നേതൃനിരയിലെ നേതാക്കളെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ആരുടെയും പേരെടുത്ത് പറയാത്ത റിപ്പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. നേതൃനിരയില്‍ പ്രധാന ഭാരവാഹിയായ ഒരാളുടെ വ്യക്തമായ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംശയത്തിലുള്ള 11 പേരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. അഡ്വ.സതീഷ് കൊച്ചു പറമ്പിലിന് ഡിസിസി അധ്യക്ഷനായി നിശ്ചയിച്ച ഓഗസ്റ്റ് 28ന് രാത്രിയാണ് ഓഫീസിന് മുന്നില്‍ കരിങ്കൊടി പ്രത്യക്ഷപ്പെട്ടത്.

Advertisements

കുറ്റം ചെയ്തവരെ കണ്ടെത്താന്‍ സംഭവം നടന്ന ദിവസത്തെ ഫോണ്‍ കോളുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ കേസിലുള്‍പ്പെട്ട വരെ കണ്ടെത്താനാകുമെന്നും ആണ് കോണ്‍ഗ്രസ് നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി 7 പേജുള്ള റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

Hot Topics

Related Articles