കൊച്ചി: മധുരയിലെ മാണിക്യത്തിൽ നിന്ന് സിനിൽ സർവീസിന്റെ രാജാവിലേയ്ക്കുള്ള രാജമാണിക്യത്തിന്റെ യാത്ര പരവതാനി വിരിച്ചിട്ട പാതയിലൂടെ ആയിരുന്നില്ല. കല്ലും മുള്ളും കഷ്ടപ്പാടുകളും നിറഞ്ഞ ഗ്രാമ വഴിയിൽ നിന്ന് സിവിൽ സർവീസ് എന്ന ദേശീയ പാതയിലേയ്ക്കു പാഞ്ഞു കയറിയ രാജകീയ യാത്ര ഓർത്തെടുക്കുകയാണ് എം.ജി രാജമാണിക്യം ഐഎഎസ്. വരും തലമുറയ്ക്ക് മാതൃകയാക്കാവുന്ന, പാഠ പുസ്തകമാക്കാവുന്ന ഒരു പിടി ഓർമ്മകളും ജീവിതാനുഭവങ്ങളുമാണ് രാജമാണിക്യം ഐഎഎസ് തന്റെ – അൻബോട് രാജമാണിക്യം – പുസ്തകത്തിലൂടെ ലോകത്തിന് മുന്നിലേയ്ക്കു തുറന്നു വയ്ക്കുന്നത്. ഒലീവ് പബ്ലിക്കേഷൻസാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് വിജയിക്കാൻ സാധിക്കുന്ന ആർക്കും രാജമാണിക്യത്തിന്റെ ജീവിതം ഒരു പാഠ പുസ്തകം തന്നെയാകും എന്നതിന് സംശയം ഏതുമില്ല.
Advertisements