ജലന്തര്‍ രൂപതയിലെ കോണ്‍വന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്ത സംഭവം; അസ്വഭാവിക മരണമെന്ന് കുടുംബം, കലക്ടര്‍ക്ക് പരാതി നല്‍കി

ചേര്‍ത്തല: അര്‍ത്തുങ്കല്‍ കാക്കരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ സിസ്റ്റര്‍ മേരി മേഴ്സിയെ (31) പഞ്ചാബിലെ ജലന്തര്‍ രൂപതയിലെ കോണ്‍വന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യാസ്ത്രീ ജീവനൊടുക്കിയെന്നാണ് സഭാ അധികൃതര്‍ അറിയിച്ചതെന്നും എന്നാല്‍ അങ്ങനെ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ച് പിതാവ് ജോണ്‍ ജോസഫ് കലക്ടര്‍ക്ക് പരാതി നല്‍കി. 29 ാം തീയതി വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകള്‍ അതീവ സന്തോഷവതിയായിരുന്നുവെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും കുടുംബം ഉറപ്പിച്ച് പറയുന്നു.

Advertisements

മരണത്തിലും അവിടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും സംശയമുള്ളതിനാല്‍ ഇവിടെ എത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ജലന്തറിലെ സാദിഖ് എന്ന സ്ഥലത്ത് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വന്റില്‍ നാലുവര്‍ഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി. കര്‍മ്മിലിയാണ് സിസ്റ്റര്‍ മേരി മേഴ്‌സിയുടെ അമ്മ. സഹോദരന്‍: മാര്‍ട്ടിന്‍.

Hot Topics

Related Articles