വിവാഹപ്പന്തല്‍ ഉയരേണ്ട വീട് മരണവീടായി; സഹോദരിയുടെ വിവാഹ ആവശ്യത്തിന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹ ആവശ്യത്തിന് വായ്പ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ സ്വദേശി വിപിനാണ് സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു വിപിന്‍. കോവിഡിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും കൃത്യമായി ശമ്പളം ലഭിക്കാതിരുന്നതുമാണ് വിപിനെ സാമ്പത്തിക ഞെരുക്കത്തിലാക്കിയത്.

Advertisements

പണം ഇല്ലാത്തതിനെ തുടര്‍ന്ന് പലവട്ടം സഹോദരിയുടെ വിവാഹം നീട്ടിവച്ചിരുന്നു. വിവാഹ ആവശ്യത്തിന് സ്വര്‍ണ്ണം വാങ്ങാന്‍ അമ്മയും സഹോദരിയുമായി ജ്വല്ലറിയില്‍ എത്തിയപ്പോഴാണ് ബാങ്കില്‍ നിന്നും വായ്പ അനുവദിക്കാനാവില്ല എന്നറിയുന്നത്. ഇത് അറിഞ്ഞ ഉടന്‍ വീട്ടുകാരെ ജ്വല്ലറിയില്‍ ഇരുത്തി, ഇപ്പോള്‍ വരാമെന്ന് പറഞ്ഞ വിപിന്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്റെ ബാധ്യതകള്‍ പൂര്‍ണ്ണമായും വിപിന്റെ ചുമലിലായിരുന്നു. വായ്പ നിഷേധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles