കോട്ടയം താഴത്തങ്ങാടി ഇരട്ടക്കൊലപാതകം: പ്രതി ബിലാലിന് ജാമ്യം അനുവദിച്ച ജില്ലാ കോടതി വിധിയ്‌ക്കെതിരെ പൊലീസ് ഹൈക്കോടതിയിലേയ്ക്ക്; ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാകാതെ ബിലാൽ

കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബിലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിലേയ്ക്ക്. നേരത്തെ ജൂലായിൽ ബിലാലിന്റെ ജാമ്യ ഹർജി ജില്ലാ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ, ബിലാലിനെ ജാമ്യത്തിലിറക്കാൻ ആരും എത്താത്ത സാഹചര്യത്തിൽ ഇയാൾ ഇപ്പോഴും ജയിലിൽ തന്നെ കഴിയുകയാണ്.

Advertisements

കേസിലെ പ്രതിയായ പാറപ്പാടം വേളൂർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലി(24)നെയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ജയചന്ദ്രൻ ജാമ്യത്തിൽ വിട്ടയച്ചത്. 2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , മുഹമ്മദ് സാലി (65) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചു തന്നെയും ഭർത്താവ് സാലി നാൽപത് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചും മരിച്ചു. സംഭവത്തിൽ രണ്ടു ദിവസത്തിനു ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ജൂലായിലാണ് ബിലാലിനു കോടതി ജാമ്യം അനുവദിച്ചത്. കോട്ടയം ജില്ലാ കോടതിയാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ച് ബിലാലിന് ജാമ്യം അനുവദിച്ചത്. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ, വിചാരണ വൈകും എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത്. കൊലക്കേസിൽ ഒരു വർഷത്തോളമായി ബിലാൽ ജയിൽ തന്നെ കഴിയുകയാണ്. ബന്ധുക്കളും വീട്ടുകാരും ആരും തന്നെ കേസിൽ കാര്യമായ താല്പര്യം കാണിച്ചിരുന്നില്ല. അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കിയാണ് കേസ് വാദിച്ച് പ്രതിയെ ജാമ്യത്തിൽ എടുത്തത്.

മാസത്തിൽ ഒരു ദിവസം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും, കൊലപാതകം നടന്ന വീടിന്റെ പരിസരത്ത് എത്തരുതെന്നും കോടതി ഉപാധി വച്ചിരുന്നു. എന്നാൽ, വീട്ടുകാർ ആരും തന്നെ ബിലാലിനെ ജാമ്യത്തിലെടുക്കാൻ മുന്നോട്ടു വന്നില്ല. ഇതേ തുടർന്നു പിന്നെയും ബിലാൽ ജയിലിൽ തന്നെ കഴിയുകായയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ നിന്നും ബിലാലിന്റെ വീട്ടിലെ വിലാസത്തിലേയ്ക്കു നോട്ടീസ് വന്നെങ്കിലും, പിതാവ് കോടതിയിൽ നിന്നുള്ള നോട്ടീസുമായി അഭിഭാഷകരെ സമീപിച്ചിട്ടില്ല ഇതുവരെ. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ ബിലാലിന്റെ ഭാഗം ബോധിപ്പിക്കാനും സാധിച്ചില്ല.

Hot Topics

Related Articles