കയ്യിലുണ്ടായിരുന്നത് 25000 രൂപ; കഴുത്തിൽ കിടന്നത് നാലരപ്പവന്റെ മാല; തിരുവനന്തപുരം പേരൂർക്കട കുറവൻകോണത്ത് യുവതിയെ കൊലപ്പെടുത്തിയത് മോഷണത്തിനായെന്നു സൂചന; അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: പേരൂർക്കട കുറവൻകോണത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയെയാണ് സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തിയത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ നിലയിലാണ്. ചോരവാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

Advertisements

കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയായ വിനീത ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും ജോലിസ്ഥലത്ത് എത്തിയത്. ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Hot Topics

Related Articles