തൃശൂരിലെ ഹോട്ടലിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൂന്നു മക്കളുടെ മാതാവായ വീട്ടമ്മ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ജീവനൊടുക്കിയത് എന്തിന്; ഇരുവരുടെയും മരണകാരണം എന്ത്; തൃശൂർ പൊലീസ് അന്വേഷണം ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: ഹോട്ടലിലെ മുറിയ്ക്കുള്ളിൽ വീട്ടമ്മയെയും സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂന്നു കുട്ടികളുടെ മാതാവായ വീട്ടമ്മയെയും, ഇവരുടെ ഭർത്താവിന്റെ സുഹൃത്തിനെയുമാണ് ഹോട്ടൽ മുറിയ്ക്കുള്ളിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിലാണ് സംഭവം. രാത്രി 11.30ന്റെ ട്രെയിനിന് പോകണമെന്നാണ് ഇവർ ഹോട്ടൽ അധികൃതരോട് പറഞ്ഞത്. എന്നാൽ, രാത്രി ഈ സമയം കഴിഞ്ഞും ഇവർ മുറിയിൽ നിന്ന് ഇറങ്ങിയില്ല. ഇതിനിടെ ഭർത്താവ് അന്വേഷിച്ച് വരികയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഹോട്ടൽ ജീവനക്കാർ വാതിൽ തള്ളി തുറന്നപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഗീതയെ കാണാനില്ലെന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. സുനിലിനും സംഗീതയ്ക്കും മൂന്ന് മക്കളാണ്. റിജോ അവിവാഹിതനാണ്.ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.

സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് സുനിൽ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഫോൺ നമ്പർ പരിശോധിച്ചപ്പോൾ തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടർന്ന് ഹോട്ടലുകളിൽ പരിശോധന നടത്തുകയായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതിനിടെ ഇരുവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇരുവർക്കും ഇടയിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നില്ല. ഈ സാഹചര്യത്തിൽ രണ്ടു പേരും തമ്മിലുള്ള സൗഹൃദത്തിൽ എന്താണ് സംഭവിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Hot Topics

Related Articles