തിരുവനന്തപുരം പാറശാലയിൽ മദ്യലഹരിയിൽ അച്ഛനും സുഹൃത്തും ചേർന്ന് മകളെ പീഡിപ്പിച്ച; പീഡന വിവരം പുറത്ത് വന്നത് അമ്മ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്; നിർണ്ണായകമായത് പൊലീസിന്റെ ഇടപെടൽ

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ മദ്യലഹരിയിൽ അച്ഛനും സുഹൃത്തും ചേർന്ന് മകളെ പീഡിപ്പിച്ചു. പീഡന വിവരം പുറത്തറിഞ്ഞത് അമ്മ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു. അമ്മയുടെ പരാതിയിൽ സംശയം തോന്നിയ പൊലീസ് കുട്ടിയെ കൗൺസിലിംങിന് വിധേയയാക്കുകയായിരുന്നു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തു വന്നത്.

Advertisements

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പാറശാല സ്വദേശിയായ പതിന്നാലുകാരിയെയാണ് അച്ഛനും അച്ഛന്റെ സുഹൃത്തും ചേർന്നു പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ കേസിൽ പാറശ്ശാല പൊലീസ് അന്വേഷണമാരംഭിച്ചു. പീഡിപ്പിച്ച കുട്ടിയുടെ അച്ഛനും സുഹൃത്തും ഒളിവിലാണ്. താമസിച്ചിരുന്ന സ്ഥലത്തുവച്ച് അച്ഛനും പിന്നീട് അച്ഛനും സുഹൃത്തും ചേർന്ന് സുഹൃത്തിന്റെ വീട്ടിൽവച്ചും പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ പരാതി. കുട്ടിയെ നിർഭയയിലേക്ക് അയച്ചത് അറിഞ്ഞതോടെയാണ് പ്രതികൾ ഒളിവിൽ പോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയിൽ മദ്യപിച്ചെത്തുന്ന ഭർത്താവ്, തന്നെയും മകളെയും മർദ്ദിക്കുന്നുവെന്നു പറഞ്ഞാണ് കൊല്ലങ്കോട് സ്റ്റേഷനിൽ പെൺകുട്ടിയും അമ്മയും എത്തുന്നത്. സംശയം തോന്നിയ കൊല്ലങ്കോട് പൊലീസ്, പെൺകുട്ടിയെ പൂജപ്പുര നിർഭയയിലേക്ക് കൗൺസിലിങ്ങിനായി അയച്ചതോടെയാണ് അച്ഛനും അച്ഛന്റെ സുഹൃത്തും ചേർന്നു പീഡിപ്പിച്ച കാര്യം കുട്ടി പുറത്ത് പറയുന്നത്.

ഇതേത്തുടർന്ന് നിർഭയ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിവരം കൈമാറി. സി.ഡബ്ല്യു.സി.യുടെ നിർദ്ദേശപ്രകാരമാണ് പാറശ്ശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുടുംബം നേരത്തേ പാറശ്ശാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിച്ചിരുന്നത്. പിന്നീട് കൊല്ലങ്കോട്ടേക്കു മാറുകയായിരുന്നു. ഇവർ പാറശ്ശാല ഭാഗത്തു താമസിക്കുമ്പോഴാണ് പീഡനം നടന്നത്.

Hot Topics

Related Articles