വരവേൽപ്പിൽ പ്രവാസിയെങ്കിൽ ഇവിടെ പട്ടാളക്കാരൻ ; ചുവപ്പ് കൊടിയുടെ ചുവപ്പ് നാടയിൽ കുടുങ്ങി തിരുവാർപ്പിലെ ബസുടമ രാജ്മോഹൻ ; പ്രതിഷേധമായി ബസിന് മുന്നിൽ വ്യത്യസ്ത സമരവുമായി കോട്ടും സ്യൂട്ടുമണിഞ്ഞ് ലോട്ടറി വിൽപ്പന ; വീഡിയോ കാണാം

തിരുവാർപ്പ് : സംരംഭകനായ വിമുക്തഭടൻ അതിജീവനത്തിനായി പ്രതീകാത്മക സമരം നടത്തി. കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിൽപന നടത്തിയായിരുന്നു സമരം. തിരുവാർപ്പ് ബസ് സ്റ്റാന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന്മ ണിയോടെയാണ് ബസുടമ ഈ ഒറ്റയാൾ സമരം നടത്തിയത്. തിരുവാർപ്പ് സ്വദേശിയും വെട്ടിക്കുളങ്ങര ബസ് ഉടമയുമായ രാജ് മോഹനാണ് സമരം നടത്തിയത്.
വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ഏറെ ആശ്രയിച്ചിരുന്നത് രാവിലെയും വൈകിട്ടും കൃത്യസമയത്ത് എത്തുന്ന ഈ ബസ്സിനെയായിരുന്നു. തൊഴിൽ തർക്കത്തെ തുടർന്നു വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും യാത്രാ ക്ലേശ്ശ ത്തിലാണ്. കഴിഞ്ഞ ശനിയാഴ്ച തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ് കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസ്സിൽ സിഐടിയു കൊടി കുത്തിയത് , ഇതാണ് പ്രതീകാത്മക സമരത്തിന് കാരണം.

Advertisements

വെട്ടിക്കുളങ്ങര ബസ് സർവീസിന് നാല് ബസ്സുകൾ ആണ് ഉള്ളത് അതിൽ നഷ്ടമില്ലാതെ നടക്കുന്ന ഏക സർവീസ് ആണിത് . നഷ്ടത്തിൽ സർവീസ് നടത്തുന്ന തൻറെ ബസ്സുകളിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാറുണ്ടെന്നും ബസ് കൊടികുത്തി സമരം നടത്തിയവരിൽ വെട്ടിക്കുളങ്ങര ബസ്സിലെ തൊഴിലാളികൾ ആരും തന്നെ ഇല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണ് തൻറെ സംരംഭത്തെ തകർക്കുവാൻ കാരണമാകുന്നതെന്ന രാജ് മോഹൻ വെട്ടികുളങ്ങര പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലേബർ ഓഫീസർ മുമ്പാകെ എഴുതി തയ്യാറാക്കിയ കരാർ പ്രകാരമാണ് നിലവിൽ സർവീസ് നടന്നു വരുന്നത്.
ബസ് കൊടി കുത്തി തടഞ്ഞത് മൂലം അതിലെ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേയ്ക് തള്ളി വിടുകയാണ് സി.ഐ.ടി.യു ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർക്കാർ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇടത് ഭരണം നടക്കുന്ന തിരുവാർപ്പ് പഞ്ചായത്തിൽ തൊഴിൽ നശിപ്പിക്കുകയാണ് ഇടത് പ്രസ്ഥാനങ്ങൾ ചെയ്യുന്നത്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വെട്ടിക്കുളങ്ങര ബസ് സർവ്വീസ് ഇല്ലാതാക്കാനുള്ള ആക്രമണങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ബസ്സ് ഉടമ രാജ്മോഹൻ വെട്ടിക്കുളങ്ങര പറഞ്ഞു.

Hot Topics

Related Articles